ചെന്നൈ: നഗരത്തിലെ ബാർബർഷോപ്പുടമക്ക് കോവിഡ്-19 സ്ഥിരീകരിച്ചത് പരിഭ്രാന്തി പരത്തി. കോയേമ്പടിൽ ബാർബർഷേ ാപ് നടത്തുന്ന 36കാരനെയാണ് രോഗം ബാധിച്ചനിലയിൽ കീഴ്പാക്കം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
ലോക്ഡൗൺ സമയത്തുപോലും ഇയാൾ കട അനധികൃതമായി തുറന്നിരുന്നു. സമീപപ്രദേശങ്ങളിൽ വീടുകൾ തോറും കയറിയിറങ്ങിയാണ് ബാർബർഷോപ്പിലെത്തിയവരെ ആരോഗ്യ വകുപ്പധികൃതർ തേടുന്നത്. ഇതിനകം പത്തുപേരെ തിരിച്ചറിഞ്ഞു.
ഇവരുടെ സ്രവം പരിശോധനക്ക് അയച്ചു. കുടുംബാംഗങ്ങളെ വീടുകളിൽ സമ്പർക്കവിലക്കിലാക്കി. ചെന്നൈയിൽ കോവിഡ് ആദ്യമായി സ്ഥിരീകരിച്ചതും യു.പി സ്വദേശിയായ ബാർബർ തൊഴിലാളിക്കായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.