വോട്ടെണ്ണൽ ദിവസത്തിന് മുമ്പ് തെരഞ്ഞെടുപ്പ് പ്രോട്ടോക്കോളുകൾ ലംഘിച്ചതായി മുതിർന്ന ബി.ജെ.പി നേതാവ് സുവേന്ദു അധികാരി ആരോപിച്ചു. ഉദ്യോഗസ്ഥരുടെ സെൻസിറ്റീവ് വിന്യാസ വിവരങ്ങൾ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെയും സ്‌പ്രെഡ്‌ഷീറ്റുകളിലൂടെയും പ്രചരിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.
കൗണ്ടിങ് ഡ്യൂട്ടികൾക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ സ്വമേധയാ അല്ലെങ്കിൽ സമ്മർദ്ദത്തിന് വിധേയമായി അവരുടെ റോളുകൾ, സ്ഥലങ്ങൾ, പദവികൾ എന്നിവ ഉൾപ്പെടെയുള്ള 'ഇലക്ഷൻ ഡ്യൂട്ടി വിവരങ്ങൾ' വകുപ്പുതല അസോസിയേഷനുകളുമായി പങ്കിടുന്നതായി തനിക്ക് വിവരം ലഭിച്ചതായി എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ അധികാരി പറഞ്ഞു. തെളിവായി വാട്ട്‌സ്ആപ്പ് ചാറ്റുകളുടെ സ്‌ക്രീൻഷോട്ടുകളും അദ്ദേഹം പങ്കിട്ടു.
സംഭവത്തെ 'ഗുരുതരമായ നിയമലംഘനം' എന്ന് വിശേഷിപ്പിച്ച അധികാരി അത്തരം വെളിപ്പെടുത്തലുകൾ അനാവശ്യ രാഷ്ട്രീയ സ്വാധീനത്തിന് കാരണമാകുമെന്നും വോട്ടെണ്ണൽ പ്രക്രിയയുടെ നിഷ്പക്ഷതയിൽ വിട്ടുവീഴ്ച ചെയ്യുമെന്നും നിർണായക സമയങ്ങളിൽ ഉദ്യോഗസ്ഥരെ സമ്മർദ്ദ തന്ത്രങ്ങൾക്ക് വിധേയമാക്കുമെന്നും മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.