ന്യൂഡൽഹി: ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന വംശീയാക്രമണത്തിനിടെ 85കാരിയായ അക്ബരി ബീഗത്തെ തീവെച്ചുകൊന്ന കേസിൽ തെളിവായി മുഖ്യപ്രതി എട്ടു വിഡിയോകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. ദൃക്സാക്ഷികൾ പകർത്തിയ ദൃശ്യത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
അക്രമികൾ എത്തിയപ്പോൾ ഭജൻപുരയിലുള്ള അക്ബരി ബീഗത്തിെൻറ കുടുംബം വീടിെൻറ മേൽക്കൂരയിൽ കുടുങ്ങി. പ്രായമായ അക്ബരി ബീഗത്തിന് അവിടേക്ക് എത്താനായില്ല. ഇതിനിടെ, വീട് കത്തിച്ച ശേഷം പ്രതി ഇറങ്ങിപ്പോയെന്നും കുറ്റപത്രത്തിൽ പറയുന്നു.
സംഭവത്തിൽ പ്രതികളായ അരുൺ കുമാർ (26), വരുൺ കുമാർ (22), വിശാൽ സിങ് (29), രവി കുമാർ (24), പ്രകാശ് ചന്ദ് (36), സൂരജ് സിങ് (28) എന്നിവർ ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നും കുറ്റപത്രത്തിലുണ്ട്. അതിനിടെ, വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി നേതാവ് കപിൽ മിശ്രക്കെതിരെയുള്ള പരാതിയിൽ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി പൊലീസിനോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.