ബംഗളൂരു: ശനിയാഴ്ച പുലർച്ച 1.38 മുതൽ ബംഗളൂരു പീനിയയിലെ ചന്ദ്രയാൻ ദൗത്യ നിയന്ത്രണ കേ ന്ദ്രത്തിൽ (ഇസ്ട്രാക്ക്) കടുത്ത പിരിമുറുക്കത്തിെൻറ നിമിഷങ്ങളായിരുന്നു. വിക്രം ലാ ൻഡറിെൻറ ചന്ദ്രനിലേക്കുള്ള അവസാനഘട്ട സോഫ്റ്റ് ലാൻഡിങ്ങിൽ അവിചാരിത പ്രതിസന്ധി ഉടലെടുത്തത് ആർക്കും ഉൾക്കൊള്ളാനായില്ല. ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. കെ. ശിവൻ മുമ്പ് പ റഞ്ഞതുപോലെ അവസാനഘട്ടത്തിലെ ‘15 മിനിറ്റ് ഭീകരത’ യാഥാർഥ്യമായി. ലാൻഡറിനെ ചന്ദ്രെൻറ ഏറ്റവും അടുത്തെത്തിക്കൽ വിജയകരമായി പിന്നിട്ടശേഷം അവസാന നിമിഷമാണ് പേടകവുമായുള്ള സിഗ്നൽ ബന്ധം നഷ്ടമായത്.
കൗണ്ട് ഡൗൺ
ശനിയാഴ്ച പുലർച്ച 1.10നാണ് സോഫ്റ്റ് ലാൻഡിങ്ങിനുള്ള 28 മിനിറ്റ് നീണ്ട കൗണ്ട് ഡൗൺ ആരംഭിച്ചത്. അപ്പോൾതന്നെ ശാസ്ത്രജ്ഞരുടെ മുഖത്ത് പ്രതീക്ഷക്കൊപ്പം ആശങ്കയും നിറഞ്ഞിരുന്നു. 1.38ന് ലാൻഡറിനെ ചന്ദ്രെൻറ ഏറ്റവും അടുത്തെത്തിക്കാനുള്ള ദൗത്യം ആരംഭിച്ചു. അതോടെ ചെയർമാെൻറ മുഖത്ത് ഉൾപ്പെടെ ആശങ്കയേറി. 30 കിലോമീറ്റർ പരിധി പിന്നിട്ടത് കൈയടിയോടെയാണ് എല്ലാവരും സ്വീകരിച്ചത്.
10 മിനിറ്റിനു ശേഷം ലാൻഡർ ചന്ദ്രെൻറ 7.4 കിലോമീറ്റർ പരിധിയിലെത്തി. ഇവിടെനിന്നാണ് ആശങ്കയുടെ നിമിഷങ്ങൾ ആരംഭിച്ചത്. ലാൻഡർ സ്വയം ചരിഞ്ഞ് കുത്തനെ ഇറങ്ങാൻ തയാറെടുക്കുന്ന സാറ്റലൈറ്റ് ദൃശ്യം ഉൾപ്പെടെ പുറത്തുവന്നെങ്കിലും എങ്ങും മൗനം. 2.1 കിലോമീറ്ററിനുശേഷം നിശ്ചയിച്ച ദിശയിൽനിന്നു മാറിയായിരുന്നു കുത്തനെയിറക്കം.
ആശങ്കയുടെ ചുവന്ന വര
സെൻസറിൽ ലാൻഡർ സഞ്ചരിക്കേണ്ട പച്ചവരയിൽനിന്നു മാറി ചുവന്ന വര തെളിഞ്ഞപ്പോൾതന്നെ എല്ലാവരും അപകടം മണത്തു. ശാസ്ത്രജ്ഞരും സ്തബ്ധരായി. ചന്ദ്രനിൽനിന്നുള്ള ദൂരം 300 മീറ്ററായും പിന്നീട് 10 മീറ്ററായും അഞ്ച് മീറ്ററായും കുറഞ്ഞത് സ്ക്രീനിൽ തെളിഞ്ഞെങ്കിലും 1.49 മുതൽ രണ്ടുവരെ ഒരു അറിയിപ്പും വന്നില്ല. പേടകം ചിത്രം പകർത്തേണ്ട സമയവും ചന്ദ്രനിലിറങ്ങേണ്ട സമയവും പിന്നിട്ടു.
രണ്ടോടെ സിഗ്നൽ ലഭിച്ചതായി സൂചന ലഭിച്ചപ്പോൾ വീണ്ടും പ്രതീക്ഷ. എന്നാൽ, ചെയർമാൻ കെ. ശിവൻ പ്രധാനമന്ത്രിയുടെ അരികിലെത്തി കാര്യങ്ങൾ വിശദീകരിക്കുമ്പോൾ മുഖത്ത് നിരാശ പ്രകടമായിരുന്നു. മുൻ ചെയർമാന്മാരായ ഡോ. കെ. കസ്തൂരി രംഗൻ, ഡോ. കെ. രാധാകൃഷ്ണൻ എന്നിവർ തോളിൽ തട്ടി ചെയർമാനെ ആശ്വസിപ്പിച്ചതോടെ എല്ലാം വ്യക്തമായി. 2.20ഒാടെ ലാൻഡറുമായുള്ള വിനിമയ ബന്ധം നഷ്ടമായതായി ചെയർമാൻ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.