ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് അറ സ്റ്റിലായ ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ് ജയിൽ മോചിതനായശേ ഷം വീണ്ടും ഡൽഹി ജമാ മസ്ജിദിൽ. വെള്ളിയാഴ്ച പ്രാർഥനക്കെത്തിയ വിശ്വാസികളോടൊപ്പം പടികളിലിരുന്ന് ഭരണഘടനയുടെ ആമുഖം വായിച്ച ആസാദ്, നിയമം പിൻവലിക്കും വരെ പോരാട്ടം തുടരുമെന്ന് ആവർത്തിച്ചു. ഡിസംബർ 21ന് ജമാ മസ്ജിദിൽനിന്ന് അറസ്റ്റിലായ ആസാദ് ഉപാധികളോടെ ജാമ്യം ലഭിച്ചതിനെ തുടർന്ന് വ്യാഴാഴ്ച രാത്രിയാണ് ജയിൽ മോചിതനായത്.
ഭരണഘടനയുടെ ആമുഖം വായിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് ആസാദ് പറഞ്ഞു. എന്തു നടപടിയുണ്ടായാലും നിയമം പിന്‍വലിക്കുന്നതുവരെ പോരാട്ടം തുടരും. സമാധാന പ്രതിഷേധമാണ് നമ്മുടെ ശക്തി. എല്ലാ മതങ്ങളില്‍പെട്ടവരും ഐക്യപ്പെട്ട്, ഈ സമരം മുസ്ലിംകള് മാത്രം നയിക്കുന്നതല്ലെന്ന് സര്‍ക്കാറിന് മുന്നില്‍ തെളിയിക്കണം- ആസാദ് കൂട്ടിച്ചേർത്തു. നിയമ നടപടി പൂർത്തിയാക്കി രാത്രി ഒമ്പതിന് തിഹാർ ജയിലിൽനിന്ന് പുറത്തിറങ്ങിയ ആസാദ് തന്നെ സ്വീകരിക്കാൻ എത്തിയ നൂറു കണക്കിന് ആളുകളോടൊപ്പം ജോർബാഗിലെ കർബലയിലേക്കാണ് പോയത്.
ജയിൽ മോചിതനായി 24 മണിക്കൂറിനുള്ളിൽ ഡൽഹി വിടണമെന്നും നാലാഴ്ച ഡൽഹിയിലേക്ക് പ്രവേശിക്കരുതെന്നും അടക്കമുള്ള കടുത്ത ഉപാധികളോടെയാണ് തീസ് ഹസാരി കോടതി ജാമ്യം അനുവദിച്ചത്. നിയമം അനുസരിക്കുമെന്ന് വ്യക്തമാക്കി ആസാദ് വെള്ളിയാഴ്ച രാത്രിയോടെ ഉത്തർപ്രദേശിലെ സഹാറൻപൂരിലേക്കു പോയി. അതേസമയം, ഡൽഹിയിൽ തുടരാൻ അപ്പിൽ നൽകുമെന്ന് അദ്ദേഹത്തിെൻറ അഭിഭാഷകൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.