ന്യൂഡൽഹി: സി.ബി.െഎ ഡയറക്ടറെ സ്ഥാനത്തുനിന്ന് മാറ്റാൻ പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയുടെ അനുമതി ആവശ്യമാണോ എന്ന കാര്യമാണ് പ്രാഥമികമായി സുപ്രീംകോടതി പരിേശാധിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി വ്യക്തമാക്കി.
സി.ബി.െഎ ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റിയതിനെതിരെ അലോക് വർമ സമർപ്പിച്ച ഹരജിയിൽ വാദംകേൾക്കുന്നതിനിടെയാണ് പരമോന്നത കോടതിയുടെ പരാമർശം. പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും പ്രതിപക്ഷനേതാവോ പ്രധാന പ്രതിപക്ഷപാർട്ടിയുടെ നേതാവോ അടങ്ങുന്ന സമിതിയുടെ അനുമതിയില്ലാതെ സി.ബി.െഎ ഡയറക്ടറെ സ്ഥലം മാറ്റാനുമാകില്ലെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഫാലി നരിമാൻ ബോധിപ്പിച്ചു. അതേസമയം, സമിതിക്കല്ല കേന്ദ്ര സർക്കാറിനാണ് സ്ഥലം മാറ്റത്തിനുള്ള അധികാരമെന്ന് അറ്റോണി ജനറൽ കെ.കെ. വേണുഗോപാലും വാദിച്ചു. അലോക് വർമക്കെതിരെ നടത്തിയ അന്വേഷണത്തിെൻറ കേന്ദ്ര വിജിലൻസ് കമീഷൻ റിപ്പോർട്ട് ബെഞ്ച് വായിച്ചുവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇൗ റിപ്പോർട്ടിൽ കോടതി തീരുമാനമെടുക്കുംമുമ്പ് കേന്ദ്ര സർക്കാറിനും മറ്റു കക്ഷികൾക്കും തങ്ങളുടെ പ്രതികരണം അറിയിക്കാമെന്നും ചീഫ് ജസ്റ്റിസ് കൂട്ടിേച്ചർത്തു.
ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റിയതിനെതിരെ സമർപ്പിച്ച ഹരജിയിൽ കക്ഷിചേർന്ന പ്രശാന്ത് ഭൂഷൺ നയിക്കുന്ന ‘കോമൺ കോസ്’ എന്ന സർക്കാറിതര സന്നദ്ധ സംഘടനയോടാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം വ്യക്തമാക്കിയത്. സി.ബി.െഎ ഡയറക്ടർ എന്ന നിലയിൽ അലോക് വർമയുെട അധികാരം എടുത്തുകളഞ്ഞത് നിയമവിരുദ്ധമാണെന്ന് ഫാലി നരിമാൻ വാദിച്ചു. പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും പ്രതിപക്ഷനേതാവോ പ്രധാന പ്രതിപക്ഷപാർട്ടിയുടെ നേതാവോ അടങ്ങുന്ന സമിതിയുടെ അനുമതിയില്ലാതെ സി.ബി.െഎ ഡയറക്ടറെ സ്ഥലംമാറ്റാനുമാകില്ലെന്ന് നരിമാൻ ബോധിപ്പിച്ചു.
സി.ബി.െഎ നിയമനത്തിന് ആധാരമായ 1946ലെ ഡൽഹി സ്പെഷൽ പൊലീസ് സ്ഥാപക നിയമം അനുസരിച്ച് രണ്ടു വർഷത്തെ കാലാവധിക്കുമുമ്പ് ഡയറക്ടറെ തൽസ്ഥാനത്തുനിന്ന് നീക്കംചെയ്യണമെങ്കിൽ ഇൗ സമിതിയുടെ അനുവാദം വേണം. സി.ബി.െഎ ഡയറക്ടറുടെ കാലാവധി പ്രത്യേക കാലയളവിലേക്കാണ്. ഡയറക്ടറുടെ സ്വന്തം അഭീഷ്ടപ്രകാരംപോലും അദ്ദേഹത്തിന് മാറാൻ സാധ്യമല്ല. അതിനുപോലും പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയുടെ അനുമതി വേണം. കേന്ദ്ര വിജിലൻസ് കമീഷൻ ഇൗ കേസിൽ ഇല്ലാത്ത അധികാരം വിനിയോഗിച്ചുവെന്നും നരിമാൻ കുറ്റപ്പെടുത്തി.
ഇൗ വാദത്തിൽ ജസ്റ്റിസ് കെ.എം. ജോസഫ് ഇടപെട്ടു. കൈക്കൂലി വാങ്ങിയതിന് ആ ഉദ്യോഗസ്ഥൻ കൈയോടെ പിടിക്കപ്പെട്ടുവെന്ന് സങ്കൽപിക്കുക. അത്തരമൊരു ഘട്ടത്തിലും അയാൾക്കെതിരായ നടപടിക്ക് സമിതിയെ സമീപിക്കേണ്ടതുണ്ടോ എന്ന് ജസ്റ്റിസ് ജോസഫ് ചോദിച്ചു. അനുമതിയില്ലാെത പറ്റില്ലെന്നായിരുന്നു നരിമാെൻറ മറുപടി.
എന്നാൽ, സി.ബി.െഎ ഡയറക്ടറുടെ നിയമനകാര്യത്തിൽ മൂന്നംഗ ഉന്നത സമിതി എടുക്കുന്ന തീരുമാനം അന്തിമമായി നടപ്പാക്കുന്നത് കേന്ദ്ര സർക്കാർ ആണെന്ന് അറ്റോണി ജനറൽ വാദിച്ചു. ആ നിലക്ക് ഡയറക്ടറെ മാറ്റാനും അധികാരമുണ്ടെന്നും അദ്ദേഹം ബോധിപ്പിച്ചു. വാദംകേൾക്കൽ ബുധനാഴ്ച തുടരും.
വാർത്ത നൽകുന്നത് തടയില്ല
ന്യൂഡൽഹി: മാധ്യമങ്ങളെ വാർത്തകൾ നൽകുന്നതിൽ നിന്ന് തടയുന്നത് സംബന്ധിച്ച് ഒരു ഉത്തരവുമിടുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി. പൊതുതാൽപര്യം പരിഗണിച്ച് വാർത്ത നൽകുന്നത് മാറ്റിവെക്കാമെന്ന് സി.ബി.െഎ ഡയറക്ടർ അേലാക് വർമക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഫാലി നരിമാൻ ബോധിപ്പിച്ചപ്പോഴായിരുന്നു ചീഫ് ജസ്റ്റിസിെൻറ പരാമർശം.
പൊതുതാൽപര്യം പരിഗണിച്ച് വാർത്ത നൽകുന്നത് മാറ്റിവെക്കാമെന്ന ജസ്റ്റിസ് കപാഡിയയുടെ പ്രസ്താവം ചൂണ്ടിക്കാട്ടിയാണ് നരിമാൻ ഇൗ ആവശ്യം ഉന്നയിച്ചത്. അപകീർത്തികരമായ ആരോപണങ്ങൾ ഉൾക്കൊള്ളുന്ന കേസുകൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് മാറ്റിവെക്കാൻ ഒരു ചട്ടം വേണമെന്ന് ജസ്റ്റിസ് കപാഡിയ ആവശ്യപ്പെട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ, നരിമാൻ നൽകിയ ഇൗ നിയമോപദേശത്തിൽ തനിക്ക് വളരെ ശക്തമായ എതിരഭിപ്രായമുണ്ടെന്ന് മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ പറഞ്ഞു. എന്നാൽ, കോടതി ഇതുസംബന്ധിച്ച് ഒരു ഉത്തരവുമിടുന്നില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.