ലഖ്നോ: മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ അപകീർത്തികരമായ പരാമർശം നടത്തി യെന്നാരോപിച്ച് പ്രമുഖ വാർത്ത പോർട്ടലായ ‘ദി വയർ’ എഡിറ്റർക്കെതിരെ ഉത്തർപ്രദേശ ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർചെയ്തു. മുഖ്യമന്ത്രിക്കെതിരെ വ്യാജ വാർത്ത നൽകിയെന ്ന ഫൈസാബാദ് സ്വദേശി നിതിഷ് കുമാർ ശ്രീവാസ്തവയുടെ പരാതിയിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
എന്നാൽ, എതാണ് വാർത്തയെന്നോ എഡിറ്ററുടെ പേരോ എഫ്.ഐ.ആറിൽ പരാമർശിച്ചിട്ടില്ല.
ദി വയർ സ്ഥാപക എഡിറ്റർ സിദ്ധാർഥ് വരദരാജ് മാർച്ച് 31ന് പോസ്റ്റ്ചെയ്ത വാർത്തയുടെ ട്വീറ്റാകും പരാതിക്ക് കാരണമെന്ന് കരുതുന്നതായി വാർത്ത പോർട്ടലായ ‘സ്േക്രാൾ’ റിപ്പോർട്ട് ചെയ്തു. കൊറോണ വൈറസിൽനിന്ന് ശ്രീരാമൻ വിശ്വാസികളെ തടയുമെന്ന് ആദിത്യനാഥ് പറഞ്ഞെന്നായിരുന്നു ട്വീറ്റ്.
മുഖ്യമന്ത്രി അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ഏപ്രിൽ ഒന്നിന് വ്യക്തമാക്കിയ യോഗി ആദിത്യനാഥിെൻറ മാധ്യമ ഉപദേശകൻ മൃത്യുഞ്ജയ കുമാർ, സിദ്ധാർഥ വരദരാജനോട് ട്വീറ്റ് നീക്കണമെന്നും ആവശ്യപ്പെട്ടു. ഉച്ചക്കുശേഷം സിദ്ധാർഥ് വരദരാജൻ ട്വീറ്റ് തിരുത്തി. അയോധ്യ േക്ഷത്ര ട്രസ്റ്റ് തലവൻ ആചാര്യ പരമഹംസൻ ഇങ്ങനെ പറഞ്ഞെന്ന് വ്യക്തമാക്കിയായിരുന്നു തിരുത്തിയത്. ദി വയറിെൻറ വാർത്തയിലും ഈ തിരുത്ത് വരുത്തിയിരുന്നു. എന്നാൽ, രാത്രിയോടെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. സിദ്ധാർഥ വരദരാജൻ ട്വീറ്റ് പിൻവലിക്കുകയോ മാപ്പു പറയുകയോ ചെയ്യാത്തതിനാലാണ് നടപടിയെന്ന് പിന്നീട് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ട്വീറ്റ്ചെയ്തു.
യു.പി പൊലീസിെൻറ നടപടി മാധ്യമസ്വാതന്ത്ര്യത്തിന് എതിരായ അക്രമമാണെന്ന് ദി വയർ സ്ഥാപക എഡിറ്റർമാർ പ്രസ്താവനയിൽ വ്യക്തമാക്കി.
Latest Video
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.