മംഗളൂരുവിൽ കർഫ്യൂ; പൊലീസ് വെടിവെപ്പിൽ രണ്ട് മരണം

മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരായ കനത്ത പ്രക്ഷോഭമുണ്ടായ മംഗളൂരുവിൽ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് വെടിവെപ്പ്. പൊലീസ് അക്രമത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ജലീൽ, നൗഷിൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ബന്തർ പൊലീസ് സ്റ്റേഷന് സമീപമാണ് വെടിവെപ്പുണ്ടായത്.

ഇതിന് പിന്നാലെ അക്രമങ്ങൾ തടയാൻ പൊലീസ് അഞ്ചിടത്ത് കർഫ്യൂ പ്രഖ്യാപിച്ചു. ബന്തർ, കദ്രി, ഉർവ, പാണ്ഡേശ്വർ, ബർകെ പൊലീസ് സ്റ്റേഷൻ പരിധികളിലാണ് സിറ്റി പൊലീസ് കമ്മീഷണർ പി.എസ്. ഹർഷ കർഫ്യൂ പ്രഖ്യാപിച്ചത്. കല്ലേറിൽ 10 സമരപ്രതിനിധികൾക്കും രണ്ടു പൊലീസുകാർക്കും പരിക്കേറ്റു. ഇവരെ നഗരത്തിലെ ആശുപത്രികളിലേക്ക് മാറ്റി. പലരെയും അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശി. കണ്ണിൽ കണ്ടവരെയെല്ലാം ഒാടിച്ചിട്ടു തല്ലിയ പൊലീസിനുനേരെ പലയിടത്തും സംഘടിച്ച സമരക്കാർ കല്ലെറിഞ്ഞു. റോഡിൽ ടയറുകൾക്ക് തീയിട്ടു. ഒരു മോേട്ടാർ ബൈക്കും കത്തിച്ചു. തുടർന്ന് പൊലീസ് കണ്ണീർ വാതക ഷെൽ പ്രയോഗം നടത്തി. ജലപീരങ്കി ഉപയോഗിച്ചും പൊലിസ് സമരക്കാരെ നേരിട്ടു.

Tags:    
News Summary - Carfew in Manglore CAA protest-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.