ന്യൂഡൽഹി: ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാർഥി പ്രജ്ഞ സിങ് ഠാക്കൂർ മഹാത്മ ഗാന്ധിയെ അപമാനിച്ചതിന് മാപ്പ് നൽകാൻ തനിക്കൊരിക്കലും സാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രജ്ഞ സിങ് ഠാക്കൂർ ബി.ജെ.പി സ്ഥാനാർഥിയാണ െങ്കിലും അവർ ബാപ്പുവിനെ കുറിച്ച് പറഞ്ഞതിന് മാപ്പ് നൽകാൻ കഴിയില്ലെന്നും നരേന്ദ്രമോദി പറഞ്ഞു.
നേരത്തെ പ്രജ്ഞ സിങ്ങിൻെറ പ്രസ്താവനയെ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായും തള്ളിയിരുന്നു. പ്രജ്ഞയുടെ പ്രസ്താവന വ്യക്തിപരം മാത്രമാണെന്നായിരുന്നു അമിത് ഷായുടെ നിലപാട്. സംഭവത്തിൽ പ്രജ്ഞയോട് വിശദീകരണം തേടുമെന്നും അമിത് ഷാ അറിയിച്ചിരുന്നു. പ്രജ്ഞക്ക് പുറമേ കേന്ദ്രമന്ത്രി അനന്ത് കുമാർ ഹെഗ്ഡേയും നളീൻകുമാർ കട്ടിലും ഗോദ്സേയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
ഗോദ്സേ രാജ്യസ്നേഹിയാണെന്നായിരുന്നു പ്രജ്ഞ സിങ് ഠാക്കൂറിൻെറ പ്രസ്താവന. ഇക്കാര്യത്തിൽ പ്രജ്ഞ സിങ് മാപ്പ് പറയേണ്ട കാര്യമില്ലെന്നായിരുന്നു അനന്ത് കുമാർ വ്യക്തമാക്കിയത്. ഗോദ്സേയേയും രാജീവ് ഗാന്ധിയേയും താത്മ്യം ചെയ്തായിരുന്നു നളിൻ കുമാറിൻെറ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.