കൊൽക്കത്ത: പശ്ചിമബംഗാളിൽ വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞത് നാല് പേരെന്ന് റിപ്പോർട്ട്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. പശ്ചിമബംഗാളിൽ പുതുതായി ഉദ്ഘാടനം ചെയ്യപ്പെട്ട ഹൗറ-ന്യൂ ജാൽപായ്ഗുരി വന്ദേഭാരത് എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. ജനുവരി മൂന്നിന് നടന്ന കല്ലേറിൽ ട്രെയിനിന്റെ മൂന്ന് ചില്ലുകൾ തകർന്നിരുന്നു.
കേസുമായി ബന്ധപ്പെട്ട് മൂന്ന് പ്രായപൂർത്തിയാകാത്തവർ കിഷൻഗഞ്ചിൽ നിന്ന് പിടിയിലായിട്ടുണ്ട്. ഇവരെ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ മുമ്പാകെ ഹാജരാക്കി. ട്രെയിനിലെ കാമറകൾ കല്ലെറിയുന്ന ദൃശ്യം പകർത്തിയിട്ടുണ്ട്. വടക്ക്-കിഴക്കൻ റെയിൽവേയും പശ്ചിമബംഗാൾ റെയിൽവേ പൊലീസും കേസിൽ അന്വേഷണം നടത്തുന്നുണ്ട്. ഇതിനിടെയാണ് സംഭവത്തിന് പിന്നിൽ നാല് പേരാണെന്ന വിവരം പുറത്ത് വന്നത്.
ട്രെയിനിന്റെ മുന്നിലെ രണ്ട് ലൈറ്റുകൾക്ക് സമീപവും എല്ലാ ഡോറുകൾക്കടുത്തും സി.സി.ടി.വി കാമറകളുണ്ട്. ഈ ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇതിനും മുമ്പും സമാനമായ രീതിയിൽ ട്രെയിനുകൾക്ക് നേരെ കല്ലെറുണ്ടായിരുന്നു. എന്നാൽ പലപ്പോഴും പ്രതികളെ പിടിക്കാൻ റെയിൽവേക്ക് സാധിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.