ന്യൂഡൽഹി: പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടപടികൾക്ക് കൊൽക്കത്ത ഹൈകോടതിയുടെ സ്റ്റേ. ഏപ്രിൽ 16 വരെയാണ് നടപടികൾ സ്റ്റേ ചെയ്ത് കോടതി ഉത്തരവിട്ടത്. ബി.ജെ.പി നൽകിയ ഹരജിയിലാണ് നടപടി.
നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അന്തിമ സമയപരിധിയുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്നാണ് നടപടികൾ കോടതി സ്റ്റേ ചെയ്തത്. അടുത്ത മാസം നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിെൻറ പത്രിക സമർപ്പണത്തിെൻറ അവസാന തീയതി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ഒരു ദിവസത്തേക്ക് നീട്ടിയിരുന്നു. എന്നാൽ, പിന്നീട് കമീഷൻ തീരുമാനം പിൻവലിച്ചു.
ബി.ജെ.പി സ്ഥാനാർഥികളുടെ പത്രിക സമർപ്പണം മുടക്കുന്നതിന് തൃണമൂലിെൻറ സമ്മർദം മൂലമാണിതെന്ന് ആരോപിച്ച് ഇതിനിടെ ബി.ജെ.പി സുപ്രീംകോടതിയെ സമീപിച്ചു. എന്നാൽ പരാതിയുണ്ടെങ്കിൽ കൊൽക്കത്ത ഹൈകോടതിയെ സമീപിക്കാൻ സുപ്രീംകോടതി നിർദേശിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.