ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ മുസ്ലിം ലീഗ് സുപ്രീംകോടതിയിൽ ഹരജി നൽകി. കോൺഗ്രസ്, ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്, അസമിൽനിന്ന് എ.െഎ.യു.ഡി.എഫ്, ത്രിപുരയിൽനിന്ന് പ്രദ്യുത് ദേവ് ബർമൻ തുടങ്ങിയ കക്ഷികൾ ഹരജി നൽകും. ബില്ലിൽ രാഷ്ട്രപതി ഒപ്പുവെക്കും മുമ്പ് വ്യാഴാഴ്ച രാവിലെതന്നെ മുസ്ലിം ലീഗ് സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചു. ലീഗ് നേതാക്കളും എം.പിമാരുമായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബശീർ, പി.വി. അബ്ദുൽ വഹാബ്, നവാസ് കനി എന്നിവർ വ്യാഴാഴ്ച രാവിലെ പത്തിന് സുപ്രീംകോടതി വളപ്പിൽ വാർത്തസമ്മേളനം വിളിച്ച് അറിയിച്ചാണ് രജിസ്ട്രിയിൽ ഹരജി സമർപ്പിച്ചത്.
രാഷ്ട്രപതി ഒപ്പിടും മുമ്പ് സമർപ്പിച്ചതിനെ കുറിച്ച ചോദ്യത്തിന് ഹരജിയിൽ ചൂണ്ടിക്കാണിക്കുന്ന പിഴവുകൾ തിരുത്തി രണ്ടാമത് സമർപ്പിക്കുേമ്പാഴേക്കും രാഷ്്ട്രപതി ഒപ്പുവെക്കുമെന്നാണ് കരുതുന്നതെന്നും അതിന് ശേഷമാണ് കേസ് നമ്പർ കിട്ടുകയെന്നും അഡ്വ. ഹാരിസ് ബീരാൻ പറഞ്ഞു. ഹരജിയിൽ അയൽ രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് അഭയം നൽകുന്നതിൽ ആക്ഷേപമില്ലെന്ന് മുസ്ലിം ലീഗ് ബോധിപ്പിച്ചു.
എന്നാൽ, മതത്തിെൻറ പേരിൽ വിവേചനം കാണിച്ച് നടത്തിയ നിയമവിരുദ്ധ വർഗീകരണമാണ് ചോദ്യം ചെയ്യുന്നത്. മുസ്ലിംകളെ പുറത്താക്കിയത് മതത്തിെൻറ പേരിലുള്ള വിവേചനമാണെന്നും അഡ്വ. ഹാരിസ് ബീരാനും അഡ്വ. പല്ലവി പ്രതാപും മുഖേന സമർപ്പിച്ച ഹരജിയിലുണ്ട്.
ഭരണഘടനക്കെതിരായ നിയമം ചോദ്യം ചെയ്ത് കോൺഗ്രസ് സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് നേതാവ് കപിൽ സിബൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.