ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം ഉടൻ നടപ്പാക്കുമെന്ന് ബി.ജെ.പി ദേശീയ പ്രസിഡൻറ് ജെ.പി നദ്ദ. സി.എ.എ നടപ്പാക്കുന്നത് വൈകിയത് കോവിഡായതിനാലാണെന്നും നദ്ദ കൂട്ടിച്ചേർത്തു. പശ്ചിമ ബംഗാളിലെ സിലിഗുരിയിലെ റാലിയിൽ സംസാരിക്കവേയാണ് ബി.ജെ.പി അധ്യക്ഷെൻറ അഭിപ്രായ പ്രകടനം.
പാർട്ടി സി.എ.എ നടപ്പാക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും എല്ലാവർക്കും അതിെൻറ ഗുണം ലഭിക്കുമെന്നും നദ്ദ പറഞ്ഞു. 2021ൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനാകാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കാനാണ് നദ്ദ ബംഗാളിലെത്തിയത്.
മമതയെപ്പോലെ വിഭജിച്ച് ഭരിക്കാനല്ല ബി.ജെ.പി ശ്രമിക്കുന്നതെന്നും എല്ലാവർക്കും വികസനമെത്തിക്കാനാണെന്നും നദ്ദ പറഞ്ഞു.
2020 ജനുവരി 10നാണ് പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നതായി കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കിയത്. ബിൽ പാർലമെൻറിലെത്തിയതിനുപിന്നാലെ രാജ്യത്തുടനീളം ശക്തമായ പ്രതിഷേധം അലയടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.