ന്യൂഡൽഹി: പൗരത്വ നിയമത്തിനെതിരെ ഒരു മാസത്തിലേറെയായി ഷഹീൻ ബാഗിൽ കുത്തിയിരിപ്പ് സമരം നടത്തുന്ന നൂറുകണക്കിന് സ്ത്രീകൾ ബുധനാഴ്ച ജന്തർ മന്തറിലേക്ക് മാർച്ച് നടത്തും. ജാമിയ മില്ലിയ ഇസ്ലാമിയ, ജവഹർലാൽ നെഹ്റു സർവകലാശാല (ജെ.എ ൻ.യു) വിദ്യാർഥികളും ജന്തർ മന്തറിലേക്കുള്ള ഷഹീൻ ബാഗ് പ്രതിഷേധക്കാരുടെ മാർച്ചിൽ അണിചേരുമെന്ന് റിപ്പോർട്ടുണ്ട്.
'ഷഹീൻ ബാഗ് ദാദികൾ' എന്നറിയപ്പെടുന്ന പ്രായമായ സ്ത്രീകളും 'ചലോ ജന്തർ മന്തർ' മുദ്രാവാക്യവുമായി സി.എ.എക്കും എൻ.ആർ.സിക്കുമെതിരെയുള്ള പ്രതിഷേധത്തിൻെറ ഭാഗമാവും. ഇവർ ജന്തർ മന്തറിൽ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്യും.
വിവാദ പൗരത്വ ഭേദഗതി നിയമത്തെയും ദേശീയ പൗരത്വ പട്ടികയേയും (എൻ.ആർ.സി) എതിർത്തുകൊണ്ട് ഒരു മാസത്തിലേറെയായി ഷഹീൻ ബാഗിൽ പ്രതിഷേധ സമരം നടക്കുകയാണ്. സ്ത്രീകളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധത്തിൽ അണിചേരാനും പിന്തുണ നൽകാനും നിരവധി ആളുകൾ ദിവസവും ഒഴുകിയെത്തുന്നുണ്ട്.
പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ പട്ടികയും പിൻവലിക്കാൻ സർക്കാർ തീരുമാനിക്കുന്നത് വരെ തങ്ങളുടെ പ്രക്ഷോഭം തുടരുമെന്ന് പ്രതിഷേധക്കാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.