സംഘ്പരിവാറിെൻറ തീവെപ്പിനും പൊലീസിെൻറ വെടിവെപ്പിനും ശേഷമായിരുന്നു മുസഫർനഗർ കണ്ട കാളരാത്രി. രാത്രി 11മണി തൊട്ട് മുസഫർനഗറിൽ പ്രക്ഷോഭകരെ പിടിക്കാനെന്ന പേരിൽ നൂറുകണക്കിന് പൊലീസുകാരിറങ്ങി നടത്തിയ കൊള്ളയും അക്രമവും പുലർച്ച വരെ നീണ്ടു. മുസഫർനഗറിലെ സർവടിൽ സ്വന്തം മരമില്ലിനോട് ചേർന്നാണ് അബ്ദുൽ ഖാദറിെൻറ വീട്. ഒമ്പതാം ക്ലാസുകാരനായ പേരമകെനാപ്പം ഉറങ്ങുകയായിരുന്ന അബ്ദുൽ ഖാദറിെൻറ പിതാവ് ഹാമിദ് ഹസൻ.
വാതിലിൽ എന്തോ വെച്ചിടിക്കുന്ന ശബ്ദംകേട്ട് ചെന്നുനോക്കുേമ്പാൾ വീടിന് മുമ്പാകെ വൻ പൊലീസ് സന്നാഹമാണ്. വീട് പരിശോധിക്കാനുണ്ടെന്നും വാതിൽ തുറക്കണമെന്നും പൊലീസുകാർ പറഞ്ഞു. താക്കോലുമായി വരാമെന്ന് പറഞ്ഞ് ആ പ്രായമേറിയ മനുഷ്യൻ മുകളിലുള്ളവരെ വിളിച്ചുണർത്തിയപ്പോഴേക്കും വാതിൽ തകർത്ത് സംഘം അകത്തുകയറിയിരുന്നു. എന്തെങ്കിലും തിരയാൻ മെനക്കെടാതെ എല്ലാം തല്ലിപ്പൊളിച്ചു തുടങ്ങി. അബ്ദുൽ ഖാദറിെൻറ ഭാര്യ മരിക്കുേമ്പാൾ കേവലം 15 മാസം പ്രായമായ മുഹമ്മദ് അഹ്മദ് അന്ന് മുതൽ ഇന്നുവരെ തനിക്കൊപ്പമേ കിടക്കാറുള്ളൂ എന്ന് ഹാമിദ് ഹസൻ പറഞ്ഞു. ഹാമിദ് ഹസനെ ലാത്തികൊണ്ട് അടിച്ചുണർത്തിയ െപാലീസ് കൈയിൽ കരുതിയ കമ്പികൊണ്ട് വീട്ടുപകരണങ്ങളെല്ലാം അടിച്ചുതകർത്തു.
ഖാദറിെൻറ മക്കളായ എം.എസ്സി സുവോളജി കഴിഞ്ഞ റുഖിയ്യയുടെയും ബി.എ കഴിഞ്ഞ ശബാനയുടെയും ഫെബ്രുവരി നാലിനുള്ള വിവാഹത്തിനായി ഒരുക്കിയ സാധനസാമഗ്രികൾ ഒന്നടങ്കം ഹാമിദ് ഹസെൻറ മുറിയിലായിരുന്നു. ഉത്തരേന്ത്യൻ നീതി അനുസരിച്ച് വിവാഹം ചെയ്തയക്കുന്ന രണ്ട് പെൺമക്കൾക്കും എയർ കണ്ടീഷനറും വാഷിങ് െമഷീനും അടക്കം വീട്ടിലേക്കുള്ള മുഴുവൻ പാത്രങ്ങളും ഉപകരണങ്ങളും നൽകേണ്ടതുണ്ട്. എല്ലാം അവിടെയുണ്ടായിരുന്നു. ഒന്ന് പോലും അവശേഷിക്കാതെ അടിച്ചുതകർത്ത ശേഷമായിരുന്നു കൊള്ള. വീട്ടിലുപയോഗിക്കുന്ന വാഷ് ബേസിൻ പോലും ബാക്കിയാക്കാതെ തച്ചുടച്ച് െപാലീസ് മുകളിലേക്ക് ചെന്ന് കയറിയത് പ്രതിശ്രുധ വധുക്കളുടെ മുറിയിലേക്കാണ്. സ്ത്രീകളാണെന്ന് കരുതി അവരെയും വെറുതെ വിട്ടില്ല.
ഉപകരണങ്ങൾ അടിച്ചുപൊളിക്കാനുപയോഗിച്ച കമ്പി ഉപയോഗിച്ച് റുഖിയ്യയുടെ നെറ്റി അടിച്ചുതകർത്തു. മകളുടെ പത്ത് സ്റ്റിച്ചുകളിട്ട മുറിവും മുഖത്ത് െപാലീസ് അടിച്ച് നീരുവന്ന പാടുകളും പിതാവ് ഖാദർ കാണിച്ചുതന്നു. റുഖിയ്യയുടെയും ശബാനയുടെയും വിവാഹ ആഭരണങ്ങൾ കവർന്നു. മുകളിലും ഉപകരണങ്ങളെല്ലാം വാരിവലിച്ചിട്ടു തല്ലിപ്പൊളിച്ചു. അലമാര കുത്തിത്തുറന്ന് വിവാഹ സൽക്കാരത്തിെൻറ ഭക്ഷണത്തിനായി മാറ്റിവെച്ച അഞ്ചരലക്ഷം രൂപ എടുത്തുകൊണ്ടുേപായി. രണ്ട് പെൺമക്കൾക്കുമായി എട്ട് പവൻ വീതം ആഭരണങ്ങൾ പുതുതായി വാങ്ങിവെച്ചിരുന്നു. അതും കൊണ്ടുപോയി. കവർച്ച മുതലുകൾക്കൊപ്പം 14 വയസ്സുള്ള മകനെയും 40കാരനായ അനിയൻ സാജിദിനെയും കൊണ്ടുപോകുന്നത് നോക്കിനിൽക്കേണ്ടി വന്നുവെന്ന് ഖാദർ പറഞ്ഞു.
പിറ്റേന്ന് രാവിലെ ആരെയും കൂട്ടാതെ സിവിൽ ലൈൻ പൊലീസ് സ്റ്റേഷനിലേക്ക് വരാൻ പറഞ്ഞു. കൊണ്ടുപോയവരിലൊരാളെ വിട്ടുനൽകുന്നതിന് പൊലീസ് നൽകുന്ന തോക്ക് രണ്ടാമത്തെയാളുടെ കൈയിൽ കൊടുക്കണമെന്ന ഉപാധികേട്ട് ഖാദർ െഞട്ടി. സാജിദിെൻറ കൈയിൽ തോക്ക് പിടിപ്പിച്ച പൊലീസ് ആ തോക്ക് സാജിദിൽനിന്ന് കണ്ടെടുത്തതാണെന്ന് എഴുതി കടലാസിൽ ഒപ്പിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ടു.
മകനെ വിട്ടുകിട്ടാൻ അനിയനെ ആയുധക്കേസിൽ കുടുക്കുകയല്ലാതെ നിവൃത്തിയില്ലായിരുന്നുവെന്ന് പറഞ്ഞ് ഹാമിദ് പൊട്ടിെപാട്ടി കരഞ്ഞു. ബാലൻ വീട്ടിലെത്തി കൈകാലുകൾ തുറന്നുകാണിച്ചപ്പോഴാണ് ക്രൂര മർദനത്തിെൻറ ആഴമറിഞ്ഞെതന്ന് പറഞ്ഞ് അവെൻറ പരിക്കുകളും ഖാദർ കാണിച്ചുതന്നു. പൊലീസ് അഴിഞ്ഞാടിയ വീട് ഒരാഴ്ച കഴിഞ്ഞും അതുപോലെ കിടക്കുകയാണ്. മുസഫർനഗറിലെ മറ്റൊരു വിവാഹവീട്ടിലും സമാനമായ കൊള്ള നടന്നു. നൂറുകണക്കിന് വീടുകൾ തകർത്തു. എല്ലാം മുസ്ലിംകളുടേതായിരുന്നു. എന്നിട്ടും അരിശം തീരാഞ്ഞാണ് പൊലീസ് പള്ളിതന്നെ അടിച്ചുതകർത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.