ന്യൂഡൽഹി: രാജ്യമൊട്ടുക്കും വൻ പ്രക്ഷോഭങ്ങൾക്ക് വഴിവെച്ച വിവാദ പൗരത്വ ഭേദഗതി നി യമം സ്റ്റേ ചെയ്യാനോ നടപടികൾ നിർത്തിവെക്കാനോ ഉത്തരവിടില്ലെന്ന് ചീഫ് ജസ്റ്റി സ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. ഇതോടെ കേന്ദ്ര സർക്ക ാറിന് തടസ്സമില്ലാതെ നടപടികളുമായി മുന്നോട്ടുപോകാനുള്ള വഴിയൊരുങ്ങി.
കേന്ദ ്ര സർക്കാറിനെ കേൾക്കാതെ കേസിൽ ഇടക്കാല ഉത്തരവുകളൊന്നും ഇറക്കില്ലെന്ന് വ്യക്തമാ ക്കിയ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ, ആദ്യം സമർപ്പിച്ച 60 ഹരജികൾക്ക് പുറമെ, 84 ഹരജിക ൾ കൂടി വന്നതിനാൽ അതിനു മറുപടി നൽകാൻ കേന്ദ്രത്തിന് നാലാഴ്ച കൂടി സമയം അനുവദിച്ചു. കേന്ദ്ര സർക്കാറിെൻറ അഭിപ്രായം അനുകൂലമായതിനാൽ പൗരത്വ കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടുന്നതും അസം-ത്രിപുര സംസ്ഥാനങ്ങളിൽനിന്നുള്ള ഹരജികൾ വേർപെടുത്തുന്നതും പരിഗണിക്കാൻ തീരുമാനിച്ചു. പൗരത്വ ഹരജിയുമായി ബന്ധപ്പെട്ട് ഹൈകോടതികളിലുള്ള എല്ലാ കേസുകളും സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന കേന്ദ്രത്തിെൻറ ആവശ്യം അംഗീകരിച്ചു.
ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെക്ക് പുറമെ, ജസ്റ്റിസുമാരായ അബ്ദുൽ നസീർ, സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് ബുധനാഴ്ച കേസ് പരിഗണിച്ചത്. കോടതിയിലെ വൻ തിരക്കിലും ബഹളത്തിലും നീരസം പ്രകടിപ്പിച്ച ശേഷം പൗരത്വ ഭേദഗതി നിയമം അഞ്ചംഗ ഭരണ ഘടനാ ബെഞ്ചിന് വിടാവുന്നതാണെന്ന് പറഞ്ഞ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെതന്നെയാണ് കേസ് കേട്ട്തുടങ്ങിയത്. കേന്ദ്ര സർക്കാറിനുവേണ്ടി ഹാജരായ അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ ഇതിനെ അനുകൂലിച്ചു. തുടർന്ന് പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹരജിക്കാർക്കുവേണ്ടി ഹാജരായ മുഴുവൻ അഭിഭാഷകരും അതിനെ പിന്തുണച്ചു.
ഇതോടെ നേരത്തേ സമർപ്പിച്ച 60 ഹരജികൾക്കുള്ള മറുപടി സത്യവാങ്മൂലം തയാറാക്കിയ തങ്ങൾക്ക് പുതുതായി സമർപ്പിച്ച 80ലേറെ ഹരജികൾക്കു കൂടി മറുപടി നൽകാനുള്ള സമയം വേണമെന്നും അതിന് ആറാഴ്ച വേണമെന്നും അറ്റോണി ജനറൽ ആവശ്യപ്പെട്ടതിനാൽ ചീഫ് ജസ്റ്റിസ് നാലാഴ്ച നൽകി. പൗരത്വ ഭേദഗതി നിയമത്തിനെതിരായി സമർപ്പിച്ച എല്ലാ ഹരജികളും സുപ്രീംകോടതി സ്വീകരിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടതെന്നും അതിനായി കാത്തിരിക്കേണ്ടതുെണ്ടന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
ഏതാനും ഹരജികൾ പരിഗണിച്ച് വിധി പറഞ്ഞ് മറ്റു ഹരജികൾ വിട്ടുപോയാൽ അതേ കാര്യം അവർ ആവശ്യെപ്പടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതു വരേക്കും പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് തൽക്കാലം മാറ്റിവെക്കണമെന്ന് കപിൽ സിബലും അഭിഷേക് മനു സിങ്വിയും കെ.വി. വിശ്വനാഥനും ഉൾെപ്പടെ അഭിഭാഷകർ ആവശ്യപ്പെട്ടപ്പോൾ അറ്റോണി ജനറലിനും സോളിസിറ്റർ ജനറലിനുമൊപ്പം ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയും എതിർത്തു. സ്റ്റേ വേണമെന്നാണ് ഹരജിയിൽ ആവശ്യപ്പെട്ടിരുന്നതെന്നും എന്നാൽ, അതു ചോദിക്കുന്നില്ലെന്നും പകരം അഞ്ചംഗ ബെഞ്ച് കേസ് പരിഗണിക്കുന്നതുവരെ രണ്ടു മാസത്തേക്ക് നടപടി നിർത്തിവെക്കണമെന്നു മാത്രമാണ് ആവശ്യപ്പെടുന്നതെന്നും സിബൽ പറഞ്ഞു.
എന്നാൽ, ചീഫ് ജസ്റ്റിസ് ഇത് അംഗീകരിച്ചില്ല. ചട്ടങ്ങൾ പോലുമുണ്ടാക്കും മുേമ്പ ഉത്തർപ്രദേശിൽ പൗരത്വം സംശയത്തിലായവരുടെ പട്ടികയുണ്ടാക്കിയത് ചൂണ്ടിക്കാട്ടിയ അഭിഷേക് മനു സിങ്വി സർക്കാർ നടപടിയുമായി മുന്നോട്ടുപോയാൽ പിന്നീട് അതിൽ മാറ്റം വരുത്താനാവില്ലെന്ന് കോടതിയെ ഒാർമിപ്പിച്ചു. അതു പിന്നീടും മാറ്റാനാകുമെന്നായിരുന്നു ചീഫ് ജസ്റ്റിസിെൻറ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.