ബംഗളൂരു: ബംഗളൂരുവിൽ ബസ് സ്റ്റോപ്പ് മോഷ്ടിച്ച സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പൊലീസ്. സ്ഥാപിച്ച് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് കണ്ണിങ്ഹാം റോഡിലെ ബസ് സ്റ്റോപ്പ് മോഷണം പോയത്.
സംഭവത്തിൽ ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (ബി.എം.ടി.സി) ബസ് ഷെൽട്ടറുകൾ നിർമിക്കാൻ ചുമതലയുള്ള സ്വകാര്യ കമ്പനിയുടെ വൈസ് പ്രസിഡന്‍റാണ് പൊലീസിൽ പരാതി നൽകിയത്. നേരത്തെ
ആദ്യമായല്ല ബംഗളൂരുവിൽ ബസ് സ്റ്റോപ്പ് മോഷണം പോകുന്നത്. നേരത്തെ മാർച്ചിൽ, എച്ച്.ആ.ർബി.ആർ ലേഔട്ടിലെ ബസ് സ്റ്റാൻഡ് ഒറ്റരാത്രികൊണ്ടാണ് അപ്രത്യക്ഷമായത്. അതിനുമുമ്പ് കല്യാണ് നഗറിലെ ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം വാണിജ്യസ്ഥാപനത്തിന് വഴിയൊരുക്കുന്നതുമായി ബന്ധപ്പെട്ട് നീക്കം ചെയ്തിരുന്നു.
ഭൃഹത് ബംഗളൂരു മഹാനാഗര പാലികെ (ബി.ബി.എം.പി)യാണ് മോഷണത്തിന് പിന്നിലെന്നാണ് ബി.എം.ടി.സിയുടെ ആരോപണം. പത്ത് ലക്ഷം രൂപയിൽ നിർമിച്ച ബസ് സ്റ്റോപ്പിലെ കസേര, മേൽക്കൂര, എന്നിവയുൾപ്പെടെയാണ് മോഷണം പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.