ന്യൂഡൽഹി: ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിലുണ്ടായ കലാപത്തിൽ പൊലീസ് ഇൻസ്പെക് ടർ സുബോധ്കുമാർ സിങ് കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്ത ണമെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് ആവശ്യപ്പെട്ടു.
കൊലപാതകം ആസൂത്രിതമാണ്. പ ശുവിനെ അറുത്തതാണ് ആദ്യം അന്വേഷിക്കുകയെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ പ്രസ്താവന അപലപനീയമാണെന്ന് ജമാഅത്തെ ഇസ്ലാമി ആക്ടിങ് അമീർ നുസ്റത്ത് അലി പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാബരി മസ്ജിദ് കേസിൽ കോടതി എത്രയും വേഗം വിധി പറയണം. വിധി എന്തായാലും എല്ലാവരും അംഗീകരിക്കണം -അദ്ദേഹം ആവശ്യപ്പെട്ടു. സെക്രട്ടറി ജനറൽ മുഹമ്മദ് സലീം എൻജിനീയറും വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.