ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ ബി.എസ്.പിയുടെ ആദ്യ സ്ഥാനാർഥി പട്ടിക പുറത്തുവിട്ടു. ഉത്തർപ്രദേശികളെ 38 സീറ്റ ുകളിൽ 11 ഇടത്തെ സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. കഴിഞ്ഞയാഴ്ച ജെ.ഡി.എസ് വിട്ട് ബി.എസ്.പിയിൽ എത്തിയ ദാനിഷ ് അലിയും അംറോഹയിൽ മൽസരിക്കും.
സഹാറൻപുർ സീറ്റിൽ ബി.െജ.പി സ്ഥാനാർഥി രാഘവ് ലഖൻപാലിനെതിരെ പ്രാദേശിക ബിസിനസുകാരനായ ഫസ് ലുൽ റഹ്മാൻ ജനവിധി േതടും. സഹാറൻപുർ കലാപത്തിൽ അക്രമത്തിന് ആഹ്വാനം ചെയ്തെന്ന കുറ്റം ചുമത്തപ്പെട്ട ആളാണ് ലഖൻപാൽ.
സംവരണ മണ്ഡലമായ നഗീനയിൽ ഗിരീഷ് ചന്ദ്രയും ബുലന്ദ്ശഹറിൽ യോഗേഷ് വർമയും ആഗ്രയിൽ മനോജ് കുമാർ സോണിയും മീറത്തിൽ ഹാജി മുഹമ്മദ് യാക്കൂബും അലിഗഡിൽ അജീത് ബല്യാനും ഫത്തേപൂർ സിക്രിയിൽ രാജ് വീർ സിങ്ങും അഒാൻലയിൽ രുചി വീരയും സ്ഥാനാർഥികളാകും.
ബി.എസ്.പിയും എസ്.പിയും സഖ്യമായാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നത്. ബി.സ്.പി 38 സീറ്റിലും എസ്.പി 37 സീറ്റിലും രാഷ്ട്രീയ ലോക്ദൾ മൂന്നു സീറ്റിലുമാണ് സ്ഥാനാർഥികളെ നിർത്തുക.
അതേസമയം, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മൽസരിക്കുന്ന അമേത്തിയിലും സോണിയ ഗാന്ധി മൽസരിക്കുന്ന റായ്ബലേറിയും ബി.എസ്.പി-എസ്.പി സഖ്യം സ്ഥാനാർഥികളെ നിർത്തുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.