ജമ്മു: ജമ്മു, സാംബ ജില്ലകളിലെ വിവിധ സെക്ടർ ഒൗട്ട് പോസ്റ്റുകളിലേക്കും ജനവാസ മേഖലയിലേക്കും പാകിസ്താൻ നടത്തിയ കടുത്ത ഷെല്ലാക്രമണത്തിൽ ബി.എസ്.എഫ് ജവാനും പെൺകുട്ടിയും കൊല്ലപ്പെട്ടു. ആറുപേർക്ക് പരിക്കുണ്ട്. അന്താരാഷ്ട്ര അതിർത്തിയിൽ ചൊവ്വാഴ്ച അർധരാത്രിയോടെയായിരുന്നു ആക്രമണം.
ഇതേത്തുടർന്ന് ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു. വെടിവെപ്പ് മണിക്കൂറുകളോളം നീണ്ടതായാണ് റിപ്പോർട്ട്. മേഖലയിലെ ചെറുഗ്രാമങ്ങളെ ലക്ഷ്യംവെച്ചായിരുന്നു ആക്രമണമെന്നാണ് സൈനികവൃത്തങ്ങൾ സൂചിപ്പിക്കുന്നത്. തുടർച്ചയായുള്ള വെടിനിർത്തൽ ലംഘനത്തെ തുടർന്ന് സേനയോട് ജാഗ്രത പാലിക്കാൻ അധികൃതർ നിർേദശം നൽകിയതായി ജമ്മു അഡീഷനൽ ഡെപ്യൂട്ടി കമീഷണർ അരുൺ മൻഹാസ് പറഞ്ഞു. അതേസമയം വെടിവെപ്പ് തുടരുന്ന അതിർത്തി മേഖലകളിൽ സ്ഥിതി സംഘർഷഭരിതമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.