ന്യൂഡൽഹി: ബോഫോഴ്സ് കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. 12 വർഷത്തിന് ശേഷം ഈ കേസ് നിലനിൽക്കില്ല എന്ന അറ്റോർണി ജനറലിൻ്റെ നിയമോപദേശം മറികടന്നാണ് സി.ബി.ഐ കേസിൽ ഹിന്ദുജ സഹോദരൻമാരെ കുറ്റവിമുക്തരാക്കികൊണ്ടുള്ള 2005ലെ ദില്ലി ഹൈക്കോടതി വിധി ക്കെതിരെ നിയമപോരാട്ടത്തിന് സിബിഐ തീരുമാനിച്ചത്.
ബോേഫാഴ്സ് ഇടപാടിൽ 64 കോടി രൂപയുടെ കോഴ ആരോപണമാണ് ഉയർന്നത്.2005 മേയ് 31നാണ് ഡൽഹി ഹൈകോടതി യൂറോപ്പ് കേന്ദ്രമായി പ്രവർത്തിക്കുന്ന വ്യവസായികളായ ഹിന്ദുജ സഹോദരങ്ങളടക്കമുള്ള പ്രതികൾക്കെതിരായ കുറ്റങ്ങൾ ആയിരുന്നു റദ്ദാക്കിയത്. സ്വീഡിഷ് ആയുധനിർമാണ കമ്പനി എ.ബി. ബോഫോഴ്സുമായി രാജീവ് ഗാന്ധിയുടെ ഭരണകാലത്ത് 1986 മാർച്ച് 24നാണ് 1,437 കോടി രൂപയുടെ ഇടപാടുണ്ടാക്കിയത്.
155 എം.എം. 400 പീരങ്കികൾ ഇന്ത്യൻ സൈന്യത്തിന് ലഭ്യമാക്കാനായിരുന്നു കരാർ. ഇടപാടിൽ ഇന്ത്യയിലെ ഉന്നത രാഷ്ട്രീയ നേതാക്കളും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും കോഴ കൈപ്പറ്റിയതായി സ്വീഡിഷ് റേഡിയോ 1987 ഏപ്രിൽ 16ന് റിപ്പോർട്ട് ചെയ്തതോടെയാണ് ബോേഫാഴ്സ് വിവാദം ആളിക്കത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.