ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ 10ാം ക്ലാസുകാരൻ ബ്ലുവെയ്ൽ െഗയിം കളിച്ച് ആത്മഹത്യ ചെയ്തു. അതേസമയം ഡെറാഡൂണിൽ ഗെയിം കളിച്ച് ആത്മഹത്യാ വക്കിൽ നിൽക്കുന്ന അഞ്ചാം ക്ലാസുകാരനെ അധ്യാപകരുെട ഇടപെടൽ മരണത്തിൽ നിന്ന് രക്ഷപ്പെടുത്തി.
ബംഗാളിലെ പടിഞ്ഞാറൻ മിഡ്നാപൂരിലെ ആനന്ദ്പൂർ സ്വേദശി അങ്കൻ ഡേയാണ് ഗെയിം കളിച്ച് ശനിയാഴ്ച ആത്മഹത്യ ചെയ്തത്. സ്കൂളിൽ നിന്ന് തിരിച്ചു വന്ന ശേഷം കമ്പ്യൂട്ടറിൽ കളിക്കുകയായിരുന്നു അങ്കൻ. ഉൗണുകഴിക്കാൻ അമ്മ വിളിച്ചപ്പോൾ ഉൗണിനു മുമ്പ് തനിക്ക് കുളിക്കണം എന്നു പറഞ്ഞ് കുളിമുറിയിൽ കയറി. കുറേ സമയമായിട്ടും പുറത്തിറങ്ങാത്തതിനാൽ വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴേക്കും അങ്കൻ മരിച്ചിരുന്നു. ഒരു പ്ലാസ്റ്റിക് ബാഗുകൊണ്ട് തലപൊതിഞ്ഞ് നൈലോൺ കയർ കഴുത്തിൽ മുറുക്കി കെട്ടിയിരുന്നു. ശ്വാസം മുട്ടിയാണ് അങ്കൺ മരിച്ചത്. കുഴഞ്ഞു വീണു കിടന്ന അങ്കണെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥീരീകരിക്കുകയായിരുന്നു. അങ്കനിെൻറ സുഹൃത്തുക്കളാണ് ബ്ലൂെവയ്ൽ ഗെയിം കളിക്കുന്നുണ്ടെന്ന വിവരം പൊലീസിനോട് പറഞ്ഞത്.
അതേസമയം, ഡെറാഡൂണിൽ ഗെയിമിനിരയായ അഞ്ചാം ക്ലാസുകാരനെ അധ്യാപകർ മരണത്തിൽ നിന്ന് രക്ഷപ്പെടുത്തി. എല്ലാ പ്രവർത്തികളിലും സജീവമായി പെങ്കടുത്തിരുന്ന കുട്ടി കളി സമയത്ത് മറ്റു കൂട്ടുകാരോടൊപ്പം ചേരാതെ തനിച്ച് വിഷാദമൂകനായി ഇരിക്കുന്നത് കണ്ട അധ്യാപകൻ കാരണമന്വേഷിച്ചപ്പോഴാണ് ബ്ലൂവെയ്ൽ ഗെയിം കളിക്കുന്നുണ്ടെന്ന വിവരം ലഭിച്ചത്. സുഹൃത്തുക്കളാണ് ഗെയിമിനെ കുറിച്ച് പറഞ്ഞെതന്നും കുട്ടി അധ്യാപകരോട് അറിയിച്ചു. കുട്ടി വിഷാദത്തിലാണെന്നത് അമ്മ ശ്രദ്ധിച്ചിരുന്നെങ്കിലും ഗെയിം കളിക്കുന്നത് അവഗണിക്കുകയായിരുന്നു. കുട്ടിക്കും രക്ഷിതാക്കൾക്കും സ്കൂളിൽ നിന്ന് കൗൺസിലിങ്ങ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.