രാജ്യം കൂടുതൽ ദരിദ്രമാകുമ്പോൾ ബി.ജെ.പിയുടെ ആസ്തിയിലുണ്ടായത് 550 ശതമാനം വർധനയെന്ന് കോൺഗ്രസ്

ന്യൂഡൽഹി: രാജ്യം കൂടുതൽ ദരിദ്രമാകുമ്പോൾ ബി.ജെ.പിയുടെ സമ്പത്തിൽ 550 ശതമാനം വർധനയുണ്ടായെന്ന് കോൺഗ്രസ്. പാർട്ടി വക്താവ് രൺദീപ് സിങ് സുർജേവാലയാണ് ബി.ജെ.പിക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചത്. 2013-14 വർഷത്തിൽ ബി.ജെ.പിയുടെ ആസ്തി കേവലം 780 കോടി മാത്രമാണ്. എന്നാൽ, 2019-2020ൽ ഇത് 4847 കോടിയായി വർധിച്ചു. 550 ശതമാനം വർധനയാണ് ബി.ജെ.പിയുടെ ആസ്തിയിലുണ്ടായതെന്ന് രൺദീപ് സിങ് സുർജേവാല ട്വിറ്ററിൽ കുറിച്ചു.

രാജ്യത്തെ ദരിദ്രരും മധ്യവർഗക്കാരും വലിയ പ്രതിസന്ധി അഭിമുഖീകരിക്കുമ്പോഴാണ് ബി.ജെ.പിയുടെ ആസ്തിയിൽ വൻ വർധന ഉണ്ടായിരിക്കുന്നത്. ഇതാണ് പുതിയ ഇന്ത്യയുടെ മോദി മോഡൽ. രാജ്യം ശരിക്കും മാറുകയാണെന്നും രൺദീപ് സിങ് സുർജേവാല പറഞ്ഞു. നിലവിലെ കണക്കുകൾ അനുസരിച്ച് രാജ്യത്ത് ഏറ്റവുമധികം ആസ്തിയുള്ള രാഷ്ട്രീയപാർട്ടി ബി.ജെ.പിയാണ്.

4847.78 കോടിയാണ് (69.37ശതമാനം) ബി.ജെ.പിയുടെ ആസ്തി. രണ്ടാമതുള്ള ബി.എസ്.പിക്ക് 698.33 കോടിയും മൂന്നാമതുള്ള കോൺഗ്രസിന് 588.16 കോടിയും ആസ്തിയുണ്ട്. 44 പ്രാദേശിക കക്ഷികളിൽ ആസ്തിയിൽ മുന്നിലുള്ളത് സമാജ്വാദി പാർട്ടി- 563.47 കോടി. തൊട്ടുപിന്നിലുള്ള ടി.ആർ.എസിന് (തെലങ്കാന രാഷ്ട്ര സമിതി) 301.47 കോടിയും തമിഴ്നാട്ടിലെ അണ്ണാ ഡി.എം.കെക്ക് 267.61 കോടിയും സ്വത്തുണ്ട്. ബി.ജെ.പി 3253 കോടിയുടെ സ്ഥിരനിക്ഷേപം വെളിപ്പെടുത്തിയപ്പോൾ ബി.എസ്.പിയുടേത് 618.86 കോടിയാണ്. കോൺഗ്രസിന് 240.90 കോടിയുടെ സ്ഥിരനിക്ഷേപവുമുണ്ട്.

Tags:    
News Summary - BJP's assets jumped by 550% even as country got poorer, says Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.