പനാജി: ഗോവയിൽ കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്ന വിഷയത്തിൽ വിയോജിപ്പുമായി മുൻ മുഖ്യമന്ത്രി മനോഹർ പരീ ക്കറുടെ മകൻ ഉത്പാൽ പരീക്കർ. ഗോവ ബി.ജെ.പി പരീക്കറുെട പാതയിൽ നിന്ന് വ്യതിചലിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. തൻെറ പിതാവിൻെറ മരണത്തിന് ശേഷമാണ് സംസ്ഥാനത്തെ പാർട്ടിയിൽ ദിശാമാറ്റമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസം, പ്രതിജ്ഞാബദ്ധത എന്നിവയായിരുന്നു പരീക്കറുടെ കാലത്തെ ബി.ജെ.പിയുടെ ആശയങ്ങൾ. എന്നാൽ ഇപ്പോൾ അതിൽ മാറ്റമുണ്ടായിരിക്കുകയാണ്. ഇതാണ് ഇക്കാര്യം പറയാൻ പറ്റിയ സമയമെന്നും ഉത്പാൽ കൂട്ടിച്ചേർത്തു.
മനോഹർ പരീക്കറിൻെറ മരണശേഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ മൽസരിക്കാനുള്ള ആഗ്രഹം ഉത്പാൽ
പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ബി.ജെ.പി സംസ്ഥാന നേതൃത്വം ഉത്പാലിന് സീറ്റ് നിഷേധിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് 10 കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നതായി പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.