ന്യൂഡൽഹി: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിനുള്ള 70 സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ട ബി.ജെ.പി അഞ്ച് കോൺഗ്രസ് വിമതർക്കും സീറ്റ് നൽകി. 10 പാട്ടീദാറുമാരടക്കം സിറ്റിങ് എം.എൽ.എമാരിൽ മിക്കവർക്കും ടിക്കറ്റ് നൽകാനും ബി.െജ.പി തയാറായി. ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ അധ്യക്ഷതയിൽ ഡൽഹിയിൽ ചേർന്ന പാർട്ടിയുടെ കേന്ദ്ര തെരെഞ്ഞടുപ്പ് കമ്മിറ്റിയാണ് പട്ടികക്ക് അംഗീകാരം നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, സുഷമാസ്വരാജ് തുടങ്ങിയവരും യോഗത്തിൽ പെങ്കടുത്തു.
മുഖ്യമന്ത്രി വിജയ് രൂപാനി, ഉപമുഖ്യമന്ത്രി നിതിൻഭായ് പേട്ടൽ എന്നിവരടക്കം 49 പേരും നിലവിലുള്ള ബി.ജെ.പി എം.എൽ.എമാരാണ്. ഹാർദിക് പേട്ടലിെൻറ നേതൃത്വത്തിൽ ഒരുവിഭാഗം പാട്ടീദാർമാർ ബി.ജെ.പിക്കെതിരെ രംഗത്തുവന്ന സാഹചര്യത്തിലാണ് സിറ്റിങ് എം.എൽ.എമാരായ എല്ലാ പാട്ടീദാർമാർക്കും ബി.ജെ.പി സീറ്റ് നൽകിയത്. രാജ്യസഭ, രാഷ്ട്രപതി തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് വിപ്പ് ലംഘിച്ച അഞ്ച് വിമതർക്കും ബി.ജെ.പി സീറ്റ് നൽകി.
കോൺഗ്രസിൽ നിന്ന് വന്നവർക്ക് സീറ്റ് നൽകുന്നതിനെതിരെ പാർട്ടിപ്രവർത്തകർ അമർഷത്തിലാണ്. 16 പുതുമുഖങ്ങളുള്ള പട്ടികയിൽ നാല് സ്ത്രീകളുണ്ട്. മുഖ്യമന്ത്രി വിജയ് രൂപാനി രാജ്കോട്ടിൽ നിന്നും ഉപമുഖ്യമന്ത്രി നിതിൻഭായ് പേട്ടൽ മെഹ്സാനയിൽ നിന്നും ഗുജറാത്ത് ബി.ജെ.പി പ്രസിഡൻറ് ജതുഭായ് വഘാനി ഭാവ്നഗറിൽ നിന്നും ജനവിധി തേടും. അതേസമയം, സഖ്യകക്ഷികളുമായുള്ള തർക്കംമൂലം കോൺഗ്രസിന് സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കാൻ കഴിഞ്ഞില്ല. മുതിർന്ന പാർടി നേതാക്കളുമായും സഖ്യകക്ഷികളുമായും കൂടിക്കാഴ്ച നടത്തുന്നതിന് ഗുജറാത്ത് പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ഭാരത് സിങ് സോളങ്കി ഡൽഹിയിൽ ക്യാംപ് ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.