ന്യൂഡൽഹി: 17ാം ലോക്സഭക്ക് മൂന്നു മാസം തികയാനിരിക്കേ കേന്ദ്ര സർക്കാർ പാർലമെൻററി സമിതികളെ പ്രഖ്യാപിച്ചു. ക ീഴ്വഴക്കങ്ങൾ ലംഘിച്ച് പ്രധാന സമിതികളുടെയെല്ലാം അധ്യക്ഷ സ്ഥാനം കൈയടക്കിയ ബി.ജെ.പി കോൺഗ്രസിന് നാല് സമിത ികളുടെ അധ്യക്ഷ സ്ഥാനങ്ങൾ നൽകി. കേരളത്തിൽനിന്നുള്ള ശശി തരൂർ എം.പി വിവര സാേങ്കതികവിദ്യ മന്ത്രാലയത്തിെൻറ പാർലമെൻററി സമിതി അധ്യക്ഷനായി.
പതിവായി പ്രതിപക്ഷ പാർട്ടി നേതാക്കൾ അധ്യക്ഷന്മാരാകാറുള്ള ധനകാര്യ, വിദേശകാ ര്യ സമിതികളിൽ ഇക്കുറി ബി.ജെ.പി തങ്ങളുടെ എം.പിമാരായ ജയന്ത് സിൻഹ, പി.പി. ചൗധരി എന്നിവരെ തലവന്മാരാക്കി. കഴിഞ്ഞ പ്രാ വശ്യം യഥാക്രമം വീരപ്പമൊയ്ലിയും ശശി തരൂരും അധ്യക്ഷ സ്ഥാനത്തുണ്ടായിരുന്ന സമിതികളാണിത്. പബ്ലിക് അക്കൗണ് ട്സ് കമ്മിറ്റിയുടെയും ആഭ്യന്തരം, വിവര സാേങ്കതികവിദ്യ, ശാസ്ത്ര സാേങ്കതിക-വനം പരിസ്ഥിതി സമിതികളുടെയും അധ് യക്ഷ സ്ഥാനമാണ് കോൺഗ്രസിന് ലഭിച്ചത്. േലാക്സഭയിലെ കോൺഗ്രസിെൻറ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനായി. രാജ്യസഭയിലെ കോൺഗ്രസ് ഉപേനതാവ് ആനന്ദ് ശർമ ആഭ്യന്തര മന്ത്രാലയത്തിന്മേലുള്ള പാർലമെൻററി സമിതിയുടെയും ജയറാം രമേശ് ശാസ്ത്ര സാേങ്കതിക^വനം പരിസ്ഥിതി സമിതിയുടെയും അധ്യക്ഷന്മാരായി.
കോൺഗ്രസ് നേതാക്കളായ ദിഗ്വിജയ് സിങ്, മനീഷ് തിവാരി, അംബിക സോണി എന്നിവർ ധനകാര്യ സമിതിയിലും ജയിലിൽ കഴിയുന്ന പി. ചിദംബരവും അദ്ദേഹത്തിെൻറ അഭിഭാഷകൻ കപിൽ സിബലും വിദേശ മന്ത്രാലയ സമിതിയിലുമുണ്ട്. അൽേഫാൻസ് കണ്ണന്താനവും പി.വി. അബ്ദുൽ വഹാബും സമാജ്വാദി പാർട്ടിയിലെ ജയ ബച്ചനും എൻ.സി.പി നേതാവ് ശരദ് പവാറും ഇതേ സമിതിയിൽ അംഗങ്ങളായുണ്ട്.
ശശി തരൂർ അധ്യക്ഷനായ വിവര സാേങ്കതിക വിദ്യ സമിതിയിൽ തൃണമൂൽ കോൺഗ്രസിലെ മഹുവ മൊയ്ത്രയും കോൺഗ്രസിലെ കാർത്തി ചിദംബരവുമുണ്ട്. ജയറാം രമേശ് അധ്യക്ഷനായ ശാസ്ത്ര സാേങ്കതിക^വനം പരിസ്ഥിതി സമിതിയിൽ മുസ്ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീറും ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമൂൻ നേതാവ് അസദുദ്ദീൻ ഉവൈസിയും ബി.ജെ.പി നേതാവ് സാക്ഷി മഹാരാജും സി.പി.െഎ എം.പി ബിനോയ് വിശ്വമും അംഗങ്ങളാണ്. ഡോ. കെ. കേശവറാവു അധ്യക്ഷനായ വ്യവസായ സമിതിയിൽ കേരള കോൺഗ്രസിലെ ജോസ് കെ. മാണി അംഗമാണ്.
രാഹുൽ ഗാന്ധി പ്രതിരോധ സമിതിയിലും കെ. മുരളീധരനും ആേൻറാ ആൻറണിയും ബി.ജെ.പിയിലെ ടി.ജി. വെങ്കിടേഷ് അധ്യക്ഷനായ ഗതാഗത-വിനോദ സഞ്ചാര-സാംസ്കാരിക സമിതിയിലും അംഗങ്ങളാണ്. സുദീപ് ബന്ദോപാധ്യായ അധ്യക്ഷനായ ഭക്ഷ്യ ഉപഭോക്തൃകാര്യ സമിതിയിൽ രാജ്മോഹൻ ഉണ്ണിത്താനും അംഗമാണ്. തൊഴിൽ സമിതിയിൽ എളമരം കരീമും ഡീൻ കുര്യാക്കോസും െറയിൽേവ സമിതിയിൽ കൊടിക്കുന്നിൽ സുരേഷുമുണ്ട്.
പ്രധാനമന്ത്രിക്ക് കീഴിലുള്ള പേഴ്സനൽ മന്ത്രാലയത്തിന് പുറമെ നിയമ നീതിന്യായ മന്ത്രാലയം കൂടിയുള്ള സമിതിയുടെ അധ്യക്ഷൻ ബി.ജെ.പിയുടെ ഭുപേന്ദ്ര യാദവാണ്.
ഡി.എം.കെ നേതാവ് കനിമൊഴി അധ്യക്ഷയായ രാസവളം മന്ത്രാലയ സമിതിയിൽ കേരളത്തിൽ നിന്നുള്ള ആർ.എസ്.പി നേതാവ് എൻ.കെ. പ്രേമചന്ദ്രനും അസമിലെ എ.െഎ.യു.ഡി.എഫ് നേതാവ് ബദ്റുദ്ദീൻ അജ്മലും അംഗങ്ങളാണ്. െറയിൽവേ സമിതിയിൽ രാധാ മോഹൻ സിങ്ങും കൃഷിസമിതിയിൽ പി.സി. ഗഡ്ഡി ഗൗഡറും ബി.ജെ.പിയുെട അധ്യക്ഷന്മാരായി. ബി.ജെ.പി സത്യനാരായൺ ജടിയ അധ്യക്ഷനായ മാനവ വിഭവശേഷി മന്ത്രാലയ സമിതിയിൽ തൃണമൂൽ നേതാവ് ഡെറിക് ഒബ്റേനോടൊപ്പം കേരളത്തിൽ നിന്നുള്ള ടി.എൻ. പ്രതാപനും അംഗമാണ്.
വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി എം.പി വി. വിജയ് സായ് റെഡ്ഡി അധ്യക്ഷനായ വാണിജ്യ സമിതിയിൽ കേരളത്തിൽ നിന്ന് വയലാർ രവിയും എം.പി. വീരേന്ദ്ര കുമാറും അംഗങ്ങളാണ്. സമാജ്വാദി പാർട്ടി നേതാവ് രാം ഗോപാൽ യാദവ് അധ്യക്ഷനായ ആരോഗ്യ കുടുംബക്ഷേമ സമിതിയിൽ എ.കെ. ആൻറണിയും രമ്യ ഹരിദാസും പി.കെ. കുഞ്ഞാലിക്കുട്ടിയും അംഗങ്ങളായുണ്ട്. ബി.ജെ.പി നേതാവ് ജഗദാംബിക പാൽ അധ്യക്ഷനായ നഗര വികസന സമിതിയിൽ കേരളത്തിൽ നിന്ന് ഹൈബി ഈഡനും ബെന്നി ബെഹനാനുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.