ന്യൂഡൽഹി: കാറിൽ യുവതിയെ പിന്തുടർന്ന കേസിൽ ഹരിയാന ബി.ജെ.പി അധ്യക്ഷൻ സുഭാഷ് ബറലയുടെ മകൻ വികാസ് ബറലയെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. വെള്ളിയാഴ്ച രാത്രി 12.35ഒാടെയാണ് ചണ്ഡിഗഢിലെ മധ്യമാർഗിൽ വികാസ് ബറലയും (23) സുഹൃത്ത് ആശിഷ് കുമാറും (22) മുതിർന്ന െഎ.എ.എസ് ഉദ്യോഗസ്ഥെൻറ മകൾ വർണിക കുണ്ഡുവിെൻറ കാർ പിന്തുടരുകയും തടഞ്ഞുനിർത്തുകയും ചെയ്തത്. സംഭവത്തിൽ ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്ത് വിട്ടയച്ചിരുന്നു.
ബുധനാഴ്ച തെളിവെടുപ്പിന് ഹാജരാവാത്തതിനെതുടർന്നാണ് അറസ്റ്റ്. തെളിവെടുപ്പിെൻറ ഭാഗമായി ഇവർ തങ്ങളുടെ രക്തത്തിെൻറയും മൂത്രത്തിെൻറയും സാമ്പിൾ കൈമാറാൻ വിസമ്മതിച്ചതായും പൊലീസ് അറിയിച്ചു.
അതേസമയം, രാഷ്ട്രീയമായി തെൻറ മകനെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്ന ആരോപണം സുഭാഷ് ബറല നിഷേധിച്ചു. വർണിക തനിക്ക് മകളെപ്പോലെയാണെന്നും അവളുടെ പരാതിയിൽ തെൻറ മകനെതിരെയായാൽപോലും പൊലീസ് ശരിയായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.