ന്യൂഡൽഹി: രണ്ട് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളുടെയും കേരളമടക്കം നിര വധി സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളുടെയും അന്തിമചിത്രം തെളിഞ്ഞപ്പോൾ തലകുന ിഞ്ഞ് ബി.ജെ.പി. ഹരിയാന, മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പുകളിൽ മാത്രമല്ല, 52 നിയമസഭ മണ്ഡലങ്ങളിലും രണ്ട് ലോക്സഭ മണ്ഡലങ്ങളിലും ബി.ജെ.പി പ്രതീക്ഷകൾ തകർത്ത ഫലം പാർട ്ടിയുടെ രാജ്യസഭ മോഹങ്ങൾക്കും തിരിച്ചടിയായി.
മഹാരാഷ്ട്രയിൽനിന്ന് 19ഉം ഹരിയാ നയിൽനിന്ന് അഞ്ചും എം.പിമാർ രാജ്യസഭയിലെത്തുന്നുണ്ട്. 2020ൽ മഹാരാഷ്ട്രയിൽ ഏഴും ഹരി യാനയിൽ രണ്ടും 2022ൽ മഹാരാഷ്ട്രയിൽ ആറും ഹരിയാനയിൽ രണ്ടും രാജ്യസഭ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.
മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ് എന്നിവിടങ്ങളിലെ പരാജയംമൂലം രാജ്യസഭ എം.പിമാരിലുണ്ടായ കുറവ് മഹാരാഷ്ട്രയും ഹരിയാനയും തൂത്തുവാരി പരിഹരിക്കാമെന്ന കണക്കുകൂട്ടലാണ് തകർന്നത്. സൈനികരും അവരുടെ കുടുംബങ്ങളും നിർണായകമായ ഹരിയാനയിൽ ദേശീയത ആളിക്കത്തിച്ചിട്ടും മന്ത്രിസഭയിലെ രണ്ട് പേരൊഴികെ തോറ്റത് ബി.ജെ.പി ഭരണത്തിനുള്ള ശരിയായ വിധിയെഴുത്തായി. സംസ്ഥാന അധ്യക്ഷൻ സുഭാഷ് ബരാലയുടെ തോൽവിയിലൂടെ പാർട്ടിയെതന്നെ തിരസ്ക്കരിച്ചുവെന്ന സന്ദേശവും ഹരിയാന നൽകി.
കർണാലിൽ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ സമാന്യം ഭേദപ്പെട്ട ഭൂരിപക്ഷത്തിന് ജയിച്ചപ്പോൾ മുതിർന്ന ബി.ജെ.പി നേതാക്കളും മന്ത്രിമാരുമായ ക്യാപ്റ്റൻ അഭിമന്യൂ, ഒ.പി ധങ്കർ, രാം ബിലാസ് ശർമ, കവിത ജെയിൻ, കൃഷ്ണലാൽ പൻവർ, മനീഷ് ഗ്രോവർ, ക്രിഷൻ കുമാർ ബേദി എന്നിവർ നാണംകെട്ട തോൽവിയാണ് ഏറ്റുവാങ്ങിയത്. പൊതുമരാമത്ത് മന്ത്രി ബൻവാരി ലാലും ആരോഗ്യമന്ത്രി അനിൽ വിജും മാത്രമാണ് മുഖ്യമന്ത്രിക്കൊപ്പം രക്ഷപ്പെട്ടത്.
ജനരോഷത്തിൽ അന്തർദേശീയ ഗുസ്തിതാരമായ ബി.ജെ.പി സ്ഥാനാർഥി യോഗേശ്വർ ദത്തും അടിതെറ്റിയപ്പോൾ വനിത ഗുസ്തി തരാം ബബിത മൂന്നാം സ്ഥാനത്തായി. കേന്ദ്രമന്ത്രി ബീരേന്ദ്ര സിങ്ങിെൻറ ഭാര്യ പ്രേംലതയുടേതാണ് മറ്റൊരു കനത്ത തോൽവി. ഹരിയാന ബി.ജെ.പിയുടെ മുസ്ലിം മുഖമായിരുന്ന സിറ്റിങ് എം.എൽ.എ സാകിർ ഹുസൈൻ നൂഹ് മണ്ഡലത്തിൽ തോറ്റു.
മഹാരാഷ്ട്രയിൽ ബി.ജെ.പി-ശിവസേന സഖ്യത്തിെൻറ ഏഴ് മന്ത്രിമാരെങ്കിലും തോറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷൻ അമിത് ഷായും റാലി നടത്തിയിട്ടും സംസ്ഥാന വനിത ശിശുക്ഷേമ മന്ത്രി പങ്കജ മുണ്ടെയുടെ തോൽവി ഏറെ ശ്രദ്ധേയമായി.
ബിഹാറിൽ മത്സരിച്ച ഏക സീറ്റായ കിഷൻഗഞ്ചിൽ അസദുദ്ദീൻ ഉവൈസിയുടെ ഓൾ ഇന്ത്യ മുസ്ലിം മജ്ലിസെ മുശാവറയോടാണ് ബി.ജെ.പി തോൽവി ഏറ്റുവാങ്ങിയത്. പാർട്ടി ജയിക്കുമെന്ന് ദേശീയ നേതൃത്വംപോലും കരുതിയ കേരളത്തിലെ മൂന്ന് നിയമസഭ മണ്ഡലങ്ങളിലും പ്രകടനം പോയ തെരഞ്ഞെടുപ്പിലേതിനേക്കാൾ ഏറെ പിറകിലായി.
ഗുജറാത്തിൽ കോൺഗ്രസിെൻറ സിറ്റിങ് എം.എൽ.എ അൽപേഷ് ഠാകുറിനെ കൂറുമാറ്റിച്ച് രാജിവെപ്പിച്ച് അതേ സീറ്റ് പിടിച്ചെടുക്കാൻ നടത്തിയ ശ്രമം ഠാകുറിെൻറ തോൽവിയിലാണ് കലാശിച്ചത്. എൻ.സി.പിയിൽനിന്ന് കൂറുമാറ്റിയ നേതാവിനെ സത്താറ ഉപതെരഞ്ഞെടുപ്പിൽ പവാർ തോൽപിച്ചത് അമിത് ഷാക്കേറ്റ കനത്ത തിരിച്ചടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.