Posted On
date_range Updated On
date_range സ്ഥാനാർഥി നിർണയം: ത്രിപുരയിൽ ബി.ജെ.പിയിലും കോൺഗ്രസിലും പൊട്ടിത്തെറി
അഗർത്തല: ത്രിപുരയിൽ സ്ഥാനാർഥി നിർണയത്തെ ചൊല്ലി ബി.ജെ.പിയിലും കോൺഗ്രസിലും പൊട്ടിത്തെറി. പാർട്ടി ഓഫിസുകൾ പ്രവർത്തകർ അടിച്ചു തകർത്തു. ധർമ നഗർ, ബാഗ്ബാസ എന്നിവിടങ്ങളിലാണ് അക്രമമുണ്ടായത്. സ്വന്തം പാർട്ടി ഓഫിസുകളാണ് പ്രവർത്തകർ തല്ലിത്തകർത്തത്.
ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ബി.ജെ.പിയും കോൺഗ്രസും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. ബി.ജെ.പി 48 സ്ഥാനാർഥികളെയും കോൺഗ്രസ് 17 സ്ഥാനാർഥികളെയുമാണ് പ്രഖ്യാപിച്ചത്. ഫെബ്രുവരി 16നാണ് വോട്ടെടുപ്പ്. മുഖ്യമന്ത്രി മണിക് സഹ ബൊർദോവാലി നിയോജക മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.