ന്യൂഡൽഹി: ഡൽഹി സിഗ്നേച്ചർ പാലത്തിലുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം മെഡിക്കൽ വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് ഡിവൈഡറിലിടിച്ച് രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. ഇതോടെ രണ്ട് ദിവസത്തിനിടെ സിഗ്നേച്ചർ പാലത്തിലുണ്ടായ അപകടങ്ങളിൽ കൊല്ലപ്പെട്ടവരുെട എണ്ണം മൂന്നായി.
നോർത്ത് ഡൽഹിയിലേക്കുള്ള യാത്രക്കിടെ രണ്ട് പേർ സഞ്ചരിച്ച ബൈക്ക് സിഗ്നേച്ചർ പാലത്തിൽ മറിയുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. രാവിലെ 8 മണിയോടെയായിരുന്നു സംഭവം. ബൈക്ക് ഒാടിച്ചിരുന്ന ശങ്കറാണ് മരിച്ചത്. പിന്നിലുണ്ടായിരുന്നു ശങ്കറിെൻറ ബന്ധു ദീപകിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നവംബർ നാലിനാണ് ഡൽഹിയിലെ സിഗ്നേച്ചർ പാലം ഗതാഗതത്തിനായി തുറന്ന് കൊടുത്തത്. ഏട്ട് വർഷത്തെ നിർമാണത്തിന് ശേഷമാണ് സിഗ്നേച്ചർ പാലത്തിെൻറ നിർമാണം പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.