വാരാണസി: സംസ്കൃതം പഠിപ്പിക്കാൻ മുസ്ലിം പ്രഫസറെ നിയമിച്ചതിനെതിരെ നടത്തിയ പ്രതിഷേധ സമരം പിൻവലിച്ചെങ്കിലും ക്ലാസ് ബഹിഷ്കരണം തുടരുമെന്ന് ബനാറസ് ഹിന്ദു സർവകലാശാലയിലെ (ബി.എച്ച്.യു) സംസ്കൃത വിദ്യാധരം വിജ്ഞാനിലെ (എസ ്.വി.ഡി.വി) ഒരു വിഭാഗം വിദ്യാർഥികൾ. വൈസ് ചാൻസലറുടെ ഓഫിസിന് മുന്നിലും വസതിക്ക് മുന്നിലും നടത്തിയിരുന്ന കുത് തിയിരുപ്പ് സമരം വെള്ളിയാഴ്ച പിൻവലിെച്ചങ്കിലും തങ്ങൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് 10 ദിവസത്തിനകം സർവകലാശാല അധ ികൃതർ മറുപടി നൽകിയില്ലെങ്കിൽ സമരം പുനരാരംഭിക്കുമെന്നും വിദ്യാർഥികൾ വ്യക്തമാക്കി.
ജയ്പൂർ സ്വദേശി ഡോ. ഫ ിറോസ് ഖാനെ സംസ്കൃതം അസിസ്റ്റൻറ് പ്രഫസറായി നിയമിച്ചതിനെതിരെ ഈമാസം ഏഴ് മുതൽ നടത്തി വന്നിരുന്ന സമരം വെള്ളിയാഴ്ചയാണ് വിദ്യാർഥികൾ പിൻവലിച്ചത്. അേതസമയം, അവധിയിൽ പ്രവേശിച്ച ഡോ. ഫിറോസ് ഖാൻ ജന്മനാടായ ബഗാരുവിലാണ്.
മുസ്ലിം പ്രഫസറെ നിയമിച്ചതിനെയല്ല തങ്ങൾ എതിർക്കുന്നതെന്നും മതവുമായി ബന്ധപ്പെട്ട വിഷയം ഹിന്ദുവല്ലാത്ത ഒരാൾ പഠിപ്പിക്കുന്നതിനോടാണ് പ്രതിഷേധവുമെന്ന നിലപാടിലാണ് സമരരംഗത്തുള്ള വിദ്യാർഥികൾ. ഫിറോസ് ഖാനെ അനുകൂലിച്ചും അധ്യാപകരും വിദ്യാർഥികളും രംഗത്തുണ്ട്. ആർ.എസ്.എസിൻെറ കീഴിൽ സംസ്കൃതത്തിൻെറ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന എൻ.ജി.ഒ ആയ സംസ്കൃത ഭാരതിയും ഫിറോസ് ഖാനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
വിഷയം ദേശീയ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ചർച്ചയായതോടെ വിദ്യാർഥി സമരം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് മാനവ വിഭവശേഷി വികസന മന്ത്രാലയത്തോട് നിർദേശിച്ചിരുന്നു. തുടർന്ന് സമരരംഗത്തുള്ള വിദ്യാർഥികളുമായി നടത്തിയ ചർച്ചയിലാണ് ഒത്തുതീർപ്പിലെത്തിയതെന്ന് സർവകലാശാല വക്താവ് രാജേഷ് സിങ് പറഞ്ഞു. എന്നാൽ, ഫിറോസ് ഖാൻെറ നിയമനം ബനാറസ് ഹിന്ദു സർവകലാശാല ചട്ടങ്ങൾക്ക് അനുസൃതമാണോയെന്നതടക്കമുള്ള തങ്ങളുടെ ചോദ്യങ്ങൾക്ക് 10 ദിവസത്തിനകം മറുപടി നൽകിയില്ലെങ്കിൽ സമരം പുനരാരംഭിക്കുമെന്ന നിലപാടിലാണ് വിദ്യാർഥികൾ.
സംസ്കൃതത്തിലെ ബിരുദ-ബി.എഡ്-പി.ജി കോഴ്സുകളായ ശാസ്ത്രി-ശിക്ഷ ശാസ്ത്രി-ആചാര്യ എന്നിവ പൂർത്തിയാക്കിയശേഷം 2018ൽ ജയ്പുരിലെ ഡീംഡ് സർവകലാശാലയിൽനിന്ന് രാഷ്ട്രീയ സൻസ്കൃതി സൻസ്താനിൽ പിഎച്ച്.ഡിയും കരസ്ഥമാക്കിയിട്ടുള്ള ഫിറോസ് ഖാനെ ഈമാസം ഏഴിനാണ് ബി.എച്ച്.യുവിൽ അസിസ്റ്റൻറ് പ്രഫസറായി നിയമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.