കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം; ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് സിംഘുവിലെത്തി

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെയുള്ള കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് പ്രക്ഷോഭ കേന്ദ്രമായ സിംഘുവിലെത്തി. ഡൽഹി-ഹരിയാന അതിർത്തിയായ സിംഘുവിൽ ആയിരക്കണക്കിന് കർഷകരാണ് പ്രക്ഷോഭത്തിൽ അണിനിരക്കുന്നത്.

അതേസമയം, കർഷകരും കേന്ദ്ര സർക്കാറുമായുള്ള ചർച്ച ഡൽഹിയിൽ പുരോഗമിക്കുകയാണ്. 40 കർഷകരാണ് കേന്ദ്ര സർക്കാർ പ്രതിനിധികളുമായുള്ള ചർച്ചക്കായി വിഗ്യാൻ ഭവനിലെത്തിയത്. ചർച്ചയെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് കർഷക നേതാവ് രാകേഷ് ടികാത് പറഞ്ഞു.




ചർച്ചക്ക് പോസിറ്റീവ് ഫലമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ പറഞ്ഞു. കർഷകരുമായുള്ള കൂടിക്കാഴ്ചക്ക് മുമ്പായി തോമർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചർച്ച നടത്തി. കേന്ദ്ര മന്ത്രി പീയുഷ് ഗോയലും ഇന്നത്തെ ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.

പ്രക്ഷോഭം എട്ടാംദിവസത്തിലേക്ക് പ്രവേശിക്കുമ്പോൾ രാജ്യവ്യാപക പിന്തുണ ലഭിക്കുന്നത് കേന്ദ്ര സർക്കാറിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജനുവരി 26ലെ റിപബ്ലിക് ദിന പരേഡിൽ അണിനിരക്കുമെന്നാണ് കേന്ദ്ര സർക്കാറിന് പ്രക്ഷോഭരംഗത്തുള്ള കർഷകരുടെ മുന്നറിയിപ്പ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.