ധാക്ക: ബംഗ്ലാദേശ് ദേശീയ രാഷ്ട്രീയത്തിൽ വഴിത്തിരിവ് സൃഷ്ടിച്ച് ബംഗ്ലാദേശ് ദേശീയ പാർട്ടി ചെയർമാൻ താരിഖ് റഹ്മാൻ ഇനി പ്രധാനമന്ത്രി. 208 സീറ്റകളാണ് ബി.എൻ.പിക്ക് ലഭിച്ചത്. ഇനിയും ബംഗ്ലാദേശിൽ പലയിടങ്ങളിലും വോട്ടെണ്ണൽ നടന്നുകൊണ്ടിരിക്കുന്നതിനാൽ അന്തിമ ഫലം പുറത്ത് വന്നിട്ടില്ല.
എതിരാളികളായ ജമാഅത്തെ ഇസ്ലാമി സഖ്യത്തിന് 52 സീറ്റുകൾ ലഭിച്ചു. ഇസ്ലാമി ആന്തോളൻ ബംഗ്ലാദേശ് പാർട്ടിക്ക് ഒരു സീറ്റും മറ്റുള്ളവർക്ക് ആറ് സീറ്റുകളും മാത്രമാണ് നേടാനായത്.
ഇത്തവണത്തെ തെരഞ്ഞടുപ്പ് പ്രധാനമായും ബി.എൻ.പിയും അവരുടെ മുൻ സഖ്യ കക്ഷിയായ ജമാഅത്തെ ഇസ്ലാമിയും തമ്മിലായിരുന്നു. മുൻപ്രധാന മന്ത്രി ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമിലാഗിനെ നിരോധിച്ചതിനാൽ ബി.എൻ.പിയുടെ ഭാഗമായിരുന്നില്ല.
ബംഗ്ലാദേശിലെ മുൻ പ്രസിഡന്‍റ് സിയാവുർ റഹ്മാന്‍റെയും മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെയും മകനാണ് താരിഖ് റഹ്മാൻ. നിയമപരമായ കേസുകളും പ്രശ്നങ്ങളും കാരണം 17 വർഷം ലണ്ടനിലായിരുന്നു താരിഖ്. ഡാർക്ക് പ്രിൻസ് എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. വിജയം നേടിയ താരിഖ് റഹ്മാനും പാർട്ടിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനമറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.