ന്യൂഡൽഹി: പശ്ചിമബംഗാളിലെ അക്രമ സാഹചര്യങ്ങൾ കണക്കിലെടുത്ത് ലോക്സഭ തെരഞ്ഞെട ുപ്പു പ്രചാരണം ഒരു ദിവസം മുേമ്പ അവസാനിപ്പിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവിട് ടു. ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുടെ റോഡ്ഷോയെ തുടർന്ന് കൊൽക്കത്തയിൽ നടന്ന അക്രമ ങ്ങളുടെ പശ്ചാത്തലത്തിലാണ് അസാധാരണ നടപടി. ഭരണഘടനയുടെ 324ാം വകുപ്പ് പ്രകാരമാണ് തെരഞ്ഞെടുപ്പു കമീഷൻ ഇതാദ്യമായി പ്രചാരണ സമയം വെട്ടിക്കുറച്ചത്. ലോക്സഭ തെരഞ്ഞെ ടുപ്പിെൻറ ഏഴാംഘട്ട പ്രചാരണം അവസാനിക്കേണ്ടത് വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനാണ്.
പശ്ചിമബംഗാളിൽ വ്യാഴാഴ്ച രാത്രി 10ന് അവസാനിപ്പിക്കണം. അച്ചടക്ക നടപടികളുടെ ഭാഗമായി ആഭ്യന്തര സെക്രട്ടറി, അഡീഷനൽ ഡയറക്ടർ ജനറൽ എന്നീ പദവികളിലുള്ള രണ്ട് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ കേന്ദ്ര ആഭ്യന്തര വകുപ്പിലേക്ക് സ്ഥലംമാറ്റുകയും ചെയ്തു. ലോക്സഭ തെരഞ്ഞെടുപ്പിെൻറ ഏഴു ഘട്ടങ്ങളിലും വോെട്ടടുപ്പ് നടന്നുവരുന്ന സംസ്ഥാനമാണ് പശ്ചിമബംഗാൾ. സംസ്ഥാനത്തെ സാഹചര്യങ്ങൾ മുൻനിർത്തിയാണ് 42 സീറ്റിലേക്ക് ഏഴ് ഘട്ടമായി വോെട്ടടുപ്പ് നിശ്ചയിച്ചത്. കൊൽക്കത്തയിലെ രണ്ടു മണ്ഡലങ്ങൾ അടക്കം ഒമ്പതു സീറ്റിലേക്കാണ് ഏഴാംഘട്ടത്തിൽ വോെട്ടടുപ്പ്.
തെരഞ്ഞെടുപ്പിെൻറ തുടക്കം മുതൽ ബി.ജെ.പിയും തൃണമൂൽ കോൺഗ്രസുമായി ഉരസലുകളുണ്ട്. അമിത് ഷായുടെ കൊൽക്കത്ത റോഡ്ഷോ കഴിഞ്ഞ ദിവസം ബി.ജെ.പി-ടി.എം.സി പ്രവർത്തകരുടെ ഏറ്റുമുട്ടലിലും കല്ലേറിലുമാണ് അവസാനിച്ചത്. വിദ്യാസാഗർ കോളജ് വളപ്പിൽ കടന്ന് നവോത്ഥാന നായകൻ വിദ്യാസാഗറിെൻറ പ്രതിമ തകർത്ത സംഭവം ബംഗാളിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയുമാണ്. പ്രതിമ തകർത്തത് ബി.ജെ.പിക്കാരാണെന്ന് തെളിയിക്കാൻ 44 വിഡിയോ ദൃശ്യങ്ങൾ തൃണമൂൽ കോൺഗ്രസ് സംഘം ഡൽഹിയിലെത്തി തെരഞ്ഞെടുപ്പു കമീഷന് കൈമാറിയിരുന്നു.
എന്നാൽ, പ്രതിമ തകർത്തത് തൃണമൂലാണെന്നാണ് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ വാർത്തസമ്മേളനത്തിൽ ആരോപിച്ചത്. ഡൽഹിയിലും കൊൽക്കത്തയിലുമായി പലവിധ പ്രതിഷേധങ്ങൾ നടന്നതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പു കമീഷൻ അസാധാരണ പ്രഖ്യാപനം നടത്തിയത്. ബംഗാളിെൻറ സാംസ്കാരിക നായകെൻറ പ്രതിമ തകർക്കപ്പെട്ട അക്രമ സംഭവങ്ങളിൽ തെരഞ്ഞെടുപ്പു കമീഷൻ ഉത്കണ്ഠ പ്രകടിപ്പിച്ചു.
പതിവു പ്രചാരണ സമയം കിട്ടുന്നത് കൂടുതൽ ഏറ്റുമുട്ടലുകൾക്ക് സാധ്യത നൽകുന്നതാണെന്ന് തെരഞ്ഞെടുപ്പു നിരീക്ഷകർ നൽകിയ റിപ്പോർട്ടിെൻറ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ തീരുമാനമെന്നും കമീഷൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.