ബാറ്റ കമ്പനിക്ക് പിഴ ഈടാക്കിയ ഉപഭോക്തൃ കമീഷൻെറ നടപടിയെ പ്രശംസിച്ച് സോഷ്യൽ മീഡിയ

ന്യൂഡൽഹി: ഷൂ കൊണ്ടുപോകാൻ ഉപഭോക്താവിന് നൽകിയ പേപ്പർ ബാഗിന് മൂന്നു രൂപ ഈടാക്കിയ ബാറ്റ ഇന്ത്യ ലിമിറ്റഡ ിന് 9000 രൂപ പിഴ വിധിച്ച ഛണ്ഡീഗഡ് ഉപഭോക്തൃ കമ്മീഷൻെറ നടപടിയെ പ്രശംസിച്ച് സോഷ്യൽ മീഡിയ. പല കമ്പനികളും ഇത്തര ത്തിൽ പരസ്യമുള്ള ക്യാരി ബാഗിന് പണം ഇൗടാക്കുന്നുണ്ടെന്നും അവർക്കെതിരെയും നടപടി വേണമെന്നുമാണ് ആവശ്യം.

സ ാധനങ്ങൾ വാങ്ങിയ കടകളിൽ നിന്ന് നൽകുന്ന കവറുകൾക്ക് പണം ഇൗടാക്കാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി രണ്ടു ദിവസം മുമ്പാണ് ഉപഭോക്തൃ  കമ്മീഷൻ ബാറ്റക്കെതിരെ പിഴ ചുമത്തിയത്.

ദിനേശ് പ്രസാദ് റാതുരി എന്ന ഉപഭോക്താവ് നൽകിയ പരാതിയിലായിരുന്നു ഉത്തരവ്. ഫെബ്രുവരി അഞ്ചിന് ചണ്ഡീഗഡിലെ സെക്ടർ 22Dയിലുള്ള ഷൂ സ്റ്റോറിൽ നിന്ന് വാങ്ങിയ ഷൂവിന് 402 രൂപയാണ് ഈടാക്കിയത്. ഷൂ കൊണ്ടുപോകാൻ തന്ന കവറിൻെറ വില കൂടി ഉൾപ്പെട്ട തുകയാണ് ഇതെന്ന് ദിനേശ് പരാതിയിൽ ആരോപിച്ചിരുന്നു.

തനിക്ക് തന്ന കവറിൽ ബാറ്റയുടെ പേര് െവച്ചിരുന്നു. ഈ കവറിനാണ് തുക ഈടാക്കിയത്. ഇത് അംഗീകരിക്കാനാവുന്നതല്ലെന്നും ദിനേശ് പരാതിയിൽ പറഞ്ഞു. മൂന്നു രൂപ തിരിെക നൽകണമെന്നും സേവനത്തിലെ വീഴ്ചക്കുള്ള നഷ്ടപരിഹാരം നൽകണമെന്നും ദിനേശ് ആവശ്യപ്പെട്ടു.

കവറിന് തുക ഈടാക്കിയ ബാറ്റയുെട നടപടിയെ ഉപഭോക്തൃ ഫോറം വിമർശിച്ചു. കവറിന് പണം നൽകാൻ ഉപഭോക്താവിനെ നിർബന്ധിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയ ഫോറം ഇത് സേവനത്തിലെ ന്യൂനതയാണെന്ന് നിരീക്ഷിച്ചു. തങ്ങളുടെ ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് കാരി ബാഗ് ലഭ്യമാക്കുക എന്നത് സ്റ്റോറിൻെറ കടമയാണെന്നും ഫോറം വ്യക്തമാക്കി.

ബാഗിൻെറ തുകയായ മൂന്നു രൂപ തിരികെ നൽകാനും വ്യവഹാര നടപടി ചെലവുകളിേലക്ക് 1000 രൂപയും ഉപഭോക്താവിനുണ്ടായ മാനസിക വേദനക്ക് നഷ്ടപരിഹാരമായി 3000 രൂപയും കമ്പനി ഉപഭോക്താവിന് നൽകാൻ ഉത്തരവിട്ടു. കൂടാതെ സംസ്ഥാനത്തിൻെറ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ നിയമ സഹായത്തിനായുള്ള അക്കൗണ്ടിൽ 5000 രൂപ കമ്പനി നിക്ഷേപക്കണമെന്നും ഫോറം ഉത്തരവിട്ടു. ഉത്തരവ് രാജ്യത്താകമാനം ബാധകമാണ്.

പരിസ്ഥിതി സൗഹൃദ കവറാണ് നൽകുന്നതെങ്കിലും കമ്പനിക്ക് ഉപഭോക്താവിൽ നിന്ന് പണം ഈടാക്കാൻ വകുപ്പില്ലെന്ന് ഡൽഹിയിലെ അഭിഭാഷകനായ സാഗർ സക്സേന വ്യക്തമാക്കി.

Tags:    
News Summary - Bata Fined Rs. 9,000 For Charging Chandigarh Customer Rs. 3 For Bag- India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.