കൊച്ചി: ബാബരി മസ്ജിദ്-അയോധ്യ കേസിലെ കോടതിവിധിയുടെ പശ്ചാത്തലത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ മതസ്പർധയുണ്ടാക്കുന് ന തരത്തിൽ പ്രതികരിച്ച രണ്ടുപേർക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. റൈറ്റ് തിങ്കേഴ്സ് യഥാ ർഥ ചിന്തകർ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ കമൻറിട്ട സെയ്ഫുദ്ദീൻ ബാബു, ഇബ്രാഹീം കുഞ്ഞിപ്പ അക്കൗണ്ടുകൾ ഉപയോഗിക്കുന്നവർക്കെതിരെയാണ് കേസെടുത്തത്.
ഗ്രൂപ്പിൽ രഞ്ജിത്ത് ലാൽ മാധവൻ എന്ന അക്കൗണ്ടിൽനിന്ന് അയോധ്യ വിധിയുമായി ബന്ധപ്പെട്ട് വന്ന പോസ്റ്റിന് കീഴിലായിരുന്നു ഇവരുടെ കമൻറ്. വെള്ളിയാഴ്ചയാണ് രഞ്ജിത്ത് ലാൽ മാധവൻ പോസ്റ്റ് ഇട്ടത്. മതസ്പർധയുണ്ടാക്കുന്ന തരത്തിെല ഈ കമൻറുകൾ കേരള പൊലീസിെൻറ സൈബർ ഡോം വിഭാഗം കണ്ടെത്തുകയും നടപടിയെടുക്കുകയുമായിരുന്നു. അക്കൗണ്ട് ഉടമകളെക്കുറിച്ച വിവരങ്ങൾ പരിശോധിച്ചുവരുകയാണെന്ന് പൊലീസ് അറിയിച്ചു.
ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വിധിയുടെ പശ്ചാത്തലത്തിൽ ഇൻറർനെറ്റ് കേന്ദ്രീകരിച്ച് സൈബർ ഡോം കർശന നിരീക്ഷണമാണ് നടത്തിവരുന്നത്. മതത്തിെൻറ പേരിൽ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്താൻ ശ്രമിക്കുക, പൊതുസമൂഹത്തിൽ പ്രശ്നമുണ്ടാക്കുന്ന രീതിയിൽ പ്രതികരിക്കുക എന്നിവക്ക് ഐ.പി.സി 153 എ, 550 ബി പ്രകാരവും കേരള പൊലീസ് ആക്ടിലെ 120(ഒ) വകുപ്പ് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.
മതസ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ അഭിപ്രായപ്രകടനം നടത്തിയാല്‍ ശക്തമായ നടപടിയെടുക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ മുന്നറിയിപ്പ് നൽകിയിരുന്നു.
മതസ്പർധ വളർത്തുന്ന പോസ്റ്റ്: മഞ്ചേരിയിൽ കേസ്
മഞ്ചേരി: ബാബരി മസ്ജിദുമായി ബന്ധപ്പെട്ട കോടതിവിധിക്കെതിരെ മതസ്പർധ വളർത്തുംവിധം സാമൂഹികമാധ്യമത്തിൽ പോസ്റ്റിട്ടയാൾക്കെതിരെ മഞ്ചേരി പൊലീസ് കേസെടുത്തു. കെ.പി ആക്ട് 120 (ഒ), ഐ.പി.സി 153 (എ) വകുപ്പുകൾ ചുമത്തിയാണിത്. ഏത് ഫേസ്ബുക്ക് ഐ.ഡിയാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല. സാമൂഹികമാധ്യമങ്ങളിലടക്കം പ്രകോപനസന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വിധിയുമായി ബന്ധപ്പെട്ട പോസ്റ്റുകളിട്ട രണ്ടുപേർ നിരീക്ഷണത്തിലാണെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.