ലഖ്നോ: അയോധ്യയിൽ പള്ളി നിർമിക്കാൻ സുപ്രീംകോടതി നിർദേശിച്ച അഞ്ച് ഏക്കർ സ്വീകര ിക്കണമോ എന്ന കാര്യത്തിൽ ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡ് നിയമോപദേശം ത േടി. അയോധ്യ കേസിൽ അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് കക്ഷിയല്ലെങ്കിലും അവരു ടെ അഭിപ്രായങ്ങൾക്ക് പ്രാധാന്യം നൽകുമെന്ന് വഖഫ് ബോർഡ് ചെയർമാൻ സുഫർ ഫാറൂഖി പറഞ്ഞു.
ഉത്തരവ് അനുസരിക്കാതിരുന്നാൽ കോടതിയലക്ഷ്യമാകുമോ എന്നും നിയമവിദഗ്ധരോട് ആരാഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിവിധ അഭിപ്രായങ്ങളാണ് ബോർഡ് അംഗങ്ങൾക്കിടയിൽ ഉയർന്നത്. അഞ്ച് ഏക്കറിൽ പള്ളി നിർമിക്കണമെന്ന് പറയുന്നവർ കുറവാണ്. വിഷയത്തിൽ അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോർഡ് ഞായറാഴ്ചയെടുക്കുന്ന തീരുമാനം പരിഗണിക്കും. നവംബർ 26ന് ചേരുന്ന സുന്നി വഖഫ് ബോർഡ് യോഗം അന്തിമ തീരുമാനമെടുക്കുമെന്നും സുഫർ ഫാറൂഖി വ്യക്തമാക്കി.
ബാബരി മസ്ജിദിെൻറ നിയമപോരാട്ടം നയിച്ചത് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡാണെന്നും അവരുടെ അഭിപ്രായങ്ങൾ മാനിക്കണമെന്നും ബാബരി മസ്ജിദ് ആക്ഷൻ കമ്മിറ്റി കൺവീനർ സഫർയാബ് ജിലാനി പറഞ്ഞു. ഇക്കാര്യത്തിൽ വഖഫ് ബോർഡിനും വ്യക്തിനിയമ ബോർഡിനും വ്യത്യസ്ത അഭിപ്രായമുണ്ടായാൽ എന്തുചെയ്യുമെന്ന ചോദ്യത്തിന് കേസിൽ വഖഫ് ബോർഡ് മാത്രമല്ല കക്ഷിയെന്നും അവർക്ക് സ്വയം തീരുമാനമെടുക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.