ചെന്നൈ: അയോധ്യയയിൽ രാമക്ഷേത്രം നിർമിക്കുന്നതിന് അനുമതി നൽകിയ സുപ്രിംകോടതിവ ിധിക്കെതിരെ തമിഴ്നാട്ടിലെ നാൽപതോളം രാഷ്ട്രീയ സാമുഹിക സംഘടനകൾ ചേർന്ന് ഫാസി സ്റ്റ് വിരുദ്ധ കൂട്ടായ്മ രൂപീകരിച്ചു.
തൊൽ തിരുമാവളവൻ നയിക്കുന്ന വിടുതലൈ ശിറുതൈകൾ കക്ഷി, വേൽമുരുകെൻറ തമിഴക വാഴ്വുരിമൈ കക്ഷി, തിരുമുരുകൻ ഗാന്ധിയുടെ മെയ് 17, യു.തനിയരശു എം.എൽ.എയുടെ തമിഴ്നാട് കൊങ്കു ഇളൈജ്ഞർ പേരവൈ തുടങ്ങിയ സംഘടനകളാണ് ഒന്നിച്ചണിനിരക്കുന്നത്. ബാബരി കേസിലെ സുപ്രിംകോടതിവിധി രാജ്യത്തിെൻറ ഭാവി രാഷ്ട്രീയത്തിനും മതേതര സ്വഭാവം കാത്തുസൂക്ഷിക്കുന്നതിനും ഉതകില്ലെന്ന് കൂട്ടായ്മയിലെ അംഗമായ കൂടങ്കുളം ആണവ വിരുദ്ധ സമിതി നേതാവ് എസ്.പി.ഉദയകുമാർ അറിയിച്ചു.
മുഖ്യാധാര രാഷ്ട്രീയകക്ഷികൾക്ക് ഇത് ബോധ്യമുണ്ടെങ്കിലും അവർ കാപട്യമായ നിലപാട് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. പഴയകാല നിർമിതിയായ മസ്ജിദ് നിയമവിരുദ്ധമായി പൊളിച്ചുമാറ്റിയ കൂട്ടർക്കാണ് ഇപ്പോൾ ക്ഷേത്രം നിർമിക്കാൻ കോടതി അനുമതി നൽകിയതെന്ന് തിരുമുരുകൻ ഗാന്ധി ചൂണ്ടിക്കാട്ടി. ഇത് നീതീകരിക്കാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നവം. 21ന് ചെന്നൈയിൽ ബാബരി- രാമജൻമഭൂമി കേസിലെ സുപ്രിംകോടതി വിധിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.