ഒൗറംഗാബാദ്(മഹാരാഷ്ട്ര): ഔറംഗാബാദിൽനിന്ന് 30 കി.മീറ്റർ അകലെ ബദ്നാപുരിനും കർമാദിനും ഇടയിൽ വെള്ളിയാഴ്ച 16 പേരുടെ ജീവനെടുത്ത ട്രെയിനപകടം രാജ്യത്തെ നടുക്കുന്നതായിരുന്നു. റെയിൽവെ ട്രാക്കിൽ ചതഞ്ഞരഞ്ഞത് ഉറ്റവരെയും ഉടയവരെയും കാണാൻ ഏറെ പ്രതീക്ഷയോടെ ഇറങ്ങിത്തിരിച്ച 16 മനുഷ്യ ജീവനുകളാണ്. അവരുടെ സ്വപ്നങ്ങൾക്കു മുകളിലൂടെയാണ് തീവണ്ടി ചക്രം ഉരുണ്ടു കയറിയത്.
റൊട്ടിയും ചട്ട്ണിയും ഭക്ഷണ പാത്രങ്ങളും തുണികളുമെല്ലാം റെയിൽവെ ട്രാക്കിൽ രക്തം പുരണ്ടു കിടന്നു. േജാലി ചെയ്തതിെൻറ കൂലി പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് മനസും ശരീരവും തളർന്ന അവസ്ഥയിലും 850 കിലോമീറ്റർ ദൂരം നടന്നിട്ടാണെങ്കിലും സ്വന്തം കുടുംബത്തിനരികിലേക്ക് യാത്ര തിരിച്ചതെന്ന് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട തൊഴിലാളി പറയുന്നു.
‘‘ഞങ്ങളുടെ കുടുംബം അസ്വസ്ഥരായിരുന്നു. ഞങ്ങൾ എത്രയും വേഗംതിരിച്ചു വന്നാൽമതിയെന്നായിരുന്നു അവർക്ക്. പ്രത്യേക ട്രെയിനിനുള്ള പാസ് ലഭിക്കാൻ ശ്രമിച്ചെങ്കിലും അതിനായി അധികാരികളിൽ നിന്ന് യാതൊരു സഹായവും ലഭിച്ചില്ല. ഒടുവിൽ വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെ ഞങ്ങൾ യാത്ര തുടങ്ങി. റെയിൽവെ ട്രാക്കിൽ വിശ്രമിച്ചു. ഞങ്ങൾ വളരെ ക്ഷീണിതരായിരുന്നു. അതുകൊണ്ടുതന്നെ ട്രാക്കിൽ ഉറങ്ങുന്നതിെൻറ അപകട സാധ്യതയെ കുറിച്ച് ചിന്തിക്കാൻ പോലും സാധിച്ചില്ല.’’ -തൊഴിലാളിയായ വീരേന്ദ്ര സിങ് പറഞ്ഞു.
ലോക്ഡൗൺ മൂലം ഒരു മാസത്തിലധികമായി കരാറുകാരനിൽനിന്ന് കൂലി ലഭിച്ചിട്ടില്ല. മെയ് ഏഴിന് പണം നൽകാമെന്ന് ഉറപ്പു പറഞ്ഞിരുന്നെങ്കിലും കരാറുകാരൻ അവസാന നിമിഷം വാക്കു മാറുകയായിരുന്നുവെന്ന് അയാൾ പറഞ്ഞു.
മഹാരാഷ്ട്രയിലെ ജാൽനയിൽ സ്റ്റീൽ ഫാക്ടറിയിൽ ജോലി ചെയ്യുന്നവരാണ് ദുരന്തത്തിലകപ്പെട്ടത്. റോഡിലൂടെ പോയാൽ പൊലീസിെൻറ കണ്ണിൽപെടുമെന്ന ഭയത്താൽ ജാൽനയിൽനിന്ന് മധ്യപ്രദേശിലെ ഭുസവാളിലേക്ക് പാളത്തിലൂടെ നടന്നുപോവുകയായിരുന്നു ഇവർ. ക്ഷീണം കൊണ്ട് റെയിൽപാളത്തിൽ തളർന്നുറങ്ങിയ തൊഴിലാളികൾക്ക് മുകളിലൂടെ ചരക്കു തീവണ്ടി കയറി ഇറങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.