ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ് (എയിംസ്) ഡയറക്ടർ രൺദീപ് ഗുലേറിയ. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ അദ്ദേഹത്തിെൻറ ആരോഗ്യം മെച്ചപ്പെട്ടതായും കുറച്ച് ദിവസത്തിനുള്ളിൽ തന്നെ അദ്ദേഹം പൂർണ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
93കാരനായ വാജ്പേയിയെ ജൂൺ 11നാണ് വൃക്കനാളിയിലെയും ശ്വാസനാളിയിലെയും അണുബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മൂത്രത്തിെൻറ അളവ് വളരെ കുറഞ്ഞതിനാൽ ആദ്യം ദിവസം തന്നെ ഡയാലിസിസ് ചെയ്ത വാജ്പേയിയുടെ വൃക്കയുടെ പ്രവർത്തനം ഇപ്പോൾ സാധാരണ നിലയിലായതായി ഗുലേറിയ പറഞ്ഞു. അണുബാധ നിയന്ത്രണ വിധേയമാണ്.
മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മന്ത്രി സ്മൃതി ഇറാനി, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, ആഭ്യന്തര സഹമന്ത്രി ഹൻസ്റാം ഗംഗാറാം ആഹിർ തുടങ്ങിയവർ ബുധനാഴ്ച വാജ്പേയിയെ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.