ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തെ അധിക്ഷേപിച്ചുവരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാെൻറ നിലപാട് അസ്വീകാര്യമാണെന്നും നിയമം പിൻവലിക്കുന്നതു വരെ പോരാടണമെന്നും സഹോദരനും മുൻ ഡൽഹി എം.എൽ.എയുമായ ആസിഫ് മുഹമ്മദ് ഖാൻ. 20 ദിവസമായി മുടങ്ങാതെ ഡൽഹി ശാഹീൻ ബാഗിലെ സമരത്തിൽ പങ്കാളിയാകാൻ എത്താറുള്ള തനിക്കെതിരെ പൗരത്വ പ്രക്ഷോഭത്തിെൻറ പേരിൽ ഡൽഹി പൊലീസ് കേസെടുത്തിട്ടുണ്ടെന്നും ആസിഫ് ‘മാധ്യമ’ത്തോട് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും മുസ്ലിംകൾക്കെതിരെ കൊണ്ടുവന്ന നിയമമാണെന്ന് തിരിച്ചറിഞ്ഞാണ് താൻ പ്രേക്ഷാഭത്തിനിറങ്ങുന്നത്. ജനകീയ പ്രക്ഷോഭംകൊണ്ട് മാത്രമേ ഇതിനെ തോൽപിക്കാനാവൂ. കേന്ദ്രത്തിനെതിരെ സംസാരിക്കാൻ ആരിഫിനാവില്ല. ബി.ജെ.പിക്കുവേണ്ടി പ്രവർത്തനമൊന്നും നടത്താതെയാണ് ജ്യേഷ്ഠൻ ഗവർണറായത്. തനിക്കെതിരായ കേസുകൾ നേരിടുമെന്നും പ്രക്ഷോഭ രംഗത്തുനിന്ന് പിന്മാറില്ലെന്നും ആസിഫ് പറഞ്ഞു.
ആരിഫ് കേരള ഗവർണറായപ്പോൾ ശാഹീൻ ബാഗിനടുത്ത വീട്ടിൽ ആസിഫ് സൽക്കാരം സംഘടിപ്പിച്ചിരുന്നു. പഴയ കോൺഗ്രസുകാരനായ സഹോദരെൻറ മാതൃക പിൻപറ്റി കോൺഗ്രസിൽ വന്ന് ഒാഖ്ല മണ്ഡലത്തിൽനിന്ന് എം.എൽ.എ ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.