ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭത്തിനിറങ്ങിയതിന് ഡല്‍ഹി വര്‍ഗീയാക്രമ ണക്കേസില്‍ കുടുക്കി അറസ്റ്റിലായ മൂന്ന് മാസം ഗര്‍ഭിണിയായ ജാമിഅ മില്ലിയ്യ ഗവേഷക വി ദ്യാര്‍ഥി സഫൂറ സര്‍ഗറിന് തിഹാര്‍ ജയിലില്‍ ഏകാന്ത തടവ്. ഏകാന്ത തടവിലും റമദാന് വ്രത വുമായി ജയിലില്‍ മുന്നോട്ടുപോവുകയാണ് സഫൂറയെന്ന് തിഹാര്‍ ജയിലധികൃതര്‍ വ്യക്തമാ ക്കി.
വനിതകള്‍ക്കുള്ള ജയിലില്‍ സഫൂറ ഏകാന്ത തടവിലാണെന്നും കോവിഡ് ബാധയെ തുടര്‍ന്നാണ് അവരെ ഏകാന്ത തടവിലാക്കിയതെന്നുമാണ് വനിത സെല്‍ സൂപ്രണ്ട് സരിത അറിയിച്ചത്. ഗർഭിണിയായതിനാൽ വൈദ്യസഹായവും ഭക്ഷണവും അടക്കം എല്ലാ സൗകര്യങ്ങളും സഫൂറക്ക് ഒരുക്കിയിട്ടുണ്ടെന്നും ജയില്‍ ഡോക്ടര്‍ സഫൂറയെ പരിശോധിക്കുന്നുണ്ടെന്നും മരുന്നുകള്‍ നല്‍കുന്നുണ്ടെന്നും ജയിലധികൃതര്‍ അവകാശപ്പെട്ടു. റമദാന് വ്രതമനുഷ്ഠിക്കുന്നതിനാല്‍ അത്താഴവും ഇഫ്താറും സമയത്തിന് നല്‍കുന്നുണ്ട്.
ജാമിഅ മില്ലിയ്യ ഇസ്ലാമിയയില്‍ പൗരത്വ സമരം നയിച്ച ജാമിഅ കോഓഡിനേഷന്‍ കമ്മിറ്റിയുടെ മീഡിയ കോഓഡിനേറ്ററായിരുന്നു സഫൂറ. ജാമിഅ പൂവര്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പാര്‍ലമെൻറ് മാര്‍ച്ച് നടത്തിയപ്പോള്‍ പൊലീസ് നടത്തിയ അതിക്രമത്തില്‍ പരിക്കേറ്റ് സഫൂറ ബോധരഹിതയായിരുന്നു. എന്നാല്‍ പൗരത്വ സമരത്തിനെതിരെ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ സംഘ്പരിവാര്‍ ആസൂത്രിതമായി നടത്തിയ വര്ഗീയാക്രമണത്തിെൻറ പേരിലാണ് സഫൂറയെ ലോക്ഡൗണിനിടയില് അറസ്റ്റ് ചെയ്തത്.
വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ സ്ത്രീകളുടെ പൗരത്വ സമരം തുടങ്ങുന്നതിന് നേതൃപരമായ പങ്കു വഹിച്ച സഫൂറയാണ് കലാപത്തിന് പിന്നിലെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ആദ്യം ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയ ഡല്‍ഹി പൊലീസ് പിന്നീട് സഫൂറക്കെതിരെ ഭീകര നിയമമായ യു.എ.പി.എ കുറ്റം ചുമത്തുകയാണ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.