ന്യൂഡൽഹി: 18 മുതൽ 44 വയസ് വരെ പ്രായമുള്ളവർക്കായി വാക്സിൻ രജിസ്ട്രേഷൻ ആരംഭിച്ചതിന് പിന്നാലെ ഇതിനായി കഴിഞ്ഞ ദിവസം മാത്രം കോവിൻ പോർട്ടലിലെത്തി രജിസ്റ്റർ ചെയ്തത് 1.33 കോടി പേർ. ബുധനാഴ്ച വൈകീട്ട് നാല് മണി മുതലാണ് രജിസ്ട്രേഷൻ ആരംഭിച്ചത്. രജിസ്റ്റർ ചെയ്യാനായി ആളുകൾ കൂട്ടത്തോടെ എത്തിയത് സാങ്കേതിക തകരാറിനും ഇടയാക്കി.
അതേസമയം, ബുധനാഴ്ച രജിസ്റ്റർ ചെയ്ത ഭൂരിപക്ഷം പേർക്കും സ്ലോട്ട് ലഭിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കും ഇതുവരെ വാക്സിൻ ലഭ്യമായിട്ടില്ല. ഇതാണ് ഇവർക്ക് സ്ലോട്ട് ലഭിക്കാത്തിന് കാരണം. ഓരോ മിനിറ്റിലും വാക്സിൻ രജിസ്ട്രേഷനായുള്ള വെബ്സൈറ്റിൽ 27 ലക്ഷം പേർ എത്തുന്നുവെന്നാണ് കേന്ദ്രസർക്കാറിെൻറ കണക്ക്.
18 മുതൽ 44 വയസ് വരെ പ്രായമുള്ളവക്ക് കേന്ദ്രസർക്കാർ നൽകുന്ന വാക്സിൻ വിതരണം ചെയ്യാൻ സംസ്ഥാനങ്ങൾക്ക് അനുവാദമില്ല. ഇവർക്കായി നിർമാതാക്കളിൽ നിന്ന് സംസ്ഥാന സർക്കാറുകൾ നേരിട്ട് വാക്സിൻ വാങ്ങണം. സ്വകാര്യ ആശുപത്രികളിൽ നിന്നും ഇവർക്ക് വാക്സിൻ സ്വീകരിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.