കൊൽക്കത്ത: പശ്ചിമബംഗാളിൽ ഒരു തൃണമൂൽ കോൺഗ്രസ് എം.എൽ.എ കൂടി ബി.ജെ.പിയിലേക്ക്. അലിപുർദ്വാറിലെ കൽച്ചിനി മണ്ഡലം എം.എ ൽ.എ വിൽസൺ ചംപ്രമാരിയാണ് ബി.ജെ.പിയിലേക്ക് ചേക്കേറുന്നത്.
തനിക്കൊപ്പം 18 പാർട്ടി കൗൺസിലർമാർ കൂടി ബി.ജെ.പിയിലേക്കുണ്ടെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. വരുംദിവസങ്ങളിൽ കൂടുതൽ പേർ പാർട്ടി വിട്ട് ബി.ജെ.പിയിലേക്ക് വരുമെന്നും വിൽസൺ ചംപ്രമാരി പറഞ്ഞു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി നിരവധി തൃണമൂൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരുമാണ് ബി.ജെ.പിയിൽ ചേർന്നത്.
തൃണമൂൽ നേതാക്കൾ പാർട്ടിയിലേക്കെത്തുമെന്ന് ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ 18 സീറ്റുകൾ നേടി ബി.ജെ.പി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. തൃണമൂൽ കോൺഗ്രസിന് 22 സീറ്റാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.