ഹൈദരാബാദ്: ലോക്ഡൗൺ മൂലം പ്രയാസത്തിലായതിനെത്തുടർന്ന് വീട്ടിലേക്ക് മടങ്ങവേ ബൈക്ക് അപകടത്തിൽ അന്തർ സംസ്ഥാന തൊഴിലാളിയുടെ 10 മാസം പ്രായമായ പെൺകുഞ്ഞ് മരിച്ചു. തെലങ്കാനയിലെ യദാദ്രി ഭോൻഗിർ ജില്ലയിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഹൈദരാബാദ് -വിജയവാഡ ദേശീയപാതയിൽ ബോറോലഗുഡേം ഗ്രാമത്തിൽ വെച്ചായിരുന്ന അപകടം.
ആന്ധ്രയിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ മെറ്റ്ലവരിതോട്ട ഗ്രാമവാസിയായ കദളി പെഡ്ഡി രാജുവും ഭാര്യ ലക്ഷ്മിയും ജോലി തേടിയാണ് മാസങ്ങൾക്ക് മുമ്പ് ഹൈദരാബാദിലേക്ക് കുടിയേറിയത്. നഗരത്തിൽ ദിവസക്കൂലിക്ക് ജോലി ചെയ്ത് വരികയായിരുന്നു. ലോക്ഡൗൺ മൂലം പണിയില്ലാതെ പട്ടിണിയിലായതോടെ ഭാര്യയെയും കുഞ്ഞിനയും കൂട്ടി സ്വന്തം നാട്ടിലേക്ക് പുറപ്പെട്ടതായിരുന്ന രാജു.
അർധരാത്രിയോടടുക്കുന്ന സമയത്ത് രാജുവിന് ബൈക്കിെൻറ നിയന്ത്രണം നഷ്മാകുകയും വണ്ടി ഡിവൈഡറിൽ ചെന്നിടിക്കുകയുമായിരുന്നു. പെൺകുഞ്ഞ് സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. രാജുവിനും ലക്ഷ്മിക്കും സാരമായി പരിക്കേറ്റതായും ചൗട്ടുപ്പാൽ ഇൻസ്പെക്ടർ പി. വെങ്കിടേശ്വരലു പറഞ്ഞു. അപകടം ശ്രദ്ധയിൽപെട്ട ഗ്രാമവാസികളാണ് മുവരെയും ആശുപത്രിയിലെത്തിച്ചത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.