'കന്നാസിന്‍റെയും കടലാസിന്‍റെയും' പാട്ട് ഇഷ്ടപ്പെട്ടു; സഹായിക്കാൻ തയാറായി ആനന്ദ് മഹീന്ദ്ര

ന്യൂഡൽഹി: കന്നാസിനെയും കടലാസിനെയും ഓർമ്മയില്ലേ? 'കാബൂളിവാല' എന്ന സിനിമയിൽ ജഗതിയും ഇന്നസെന്‍റും തകർത്തഭിനയിച്ച കഥാപാത്രങ്ങൾ. കുപ്പിയും പാട്ടയും പാഴ്ക്കടലാസുമൊക്കെ പെറുക്കി നടക്കുന്നവർ. ശരിക്കുള്ള ഒരു 'കന്നാസും കടലാസു'മാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരങ്ങൾ. ന്യൂഡല്‍ഹിയിലെ ന്യൂ ഫ്രണ്ട്‌സ് കോളനിയില്‍ പഴയ പാട്ടയും കുപ്പിയും കടലാസുമൊക്കെ പെറുക്കി വിറ്റ് ഉപജീവനം കഴിക്കുന്ന ഹാഫിസും സഹോദരൻ ഹബീബുൽ ഇസ്ലാമുമാണ് അവർ. തെരുവിൽ നിന്ന് പാഴ്വസ്തുക്കൾ പെറുക്കുന്നതിനിടെ ഇവർ മനോഹരമായി പാടുന്നതിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

വ്യവസായ പ്രമുഖൻ ആനന്ദ് മഹീന്ദ്രയാണ് ഇവരുടെ പാട്ടുകൾ ട്വിറ്ററിൽ പങ്കുവെച്ചത്. ഇരുവരെയും സംഗീതം പഠിപ്പിക്കാൻ തയാറാണെന്നും ആനന്ദ് മഹീന്ദ്ര കുറിച്ചു. സുഹൃത്ത് രോഹിത് ഖട്ടര്‍ അയച്ചുകൊടുത്ത ഇവരുടെ വീഡിയോകള്‍ ആണ് അദ്ദേഹം ട്വിറ്ററില്‍ പങ്കുെവച്ചത്. പ്രതിഭ എവിടെ നിന്നൊക്കെ ഒഴുകിയെത്തും എന്നതിന് യാതൊരു പരിധികളുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 'സംസ്കരിച്ചെടുക്കാത്തതാണ് ഇവരുടെ പ്രതിഭ. പക്ഷേ, വളരെ വ്യക്തമാണ്. ഇവരുടെ സംഗീതപാടവം മെച്ചപ്പെടുത്തുന്നതിന് സഹായിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇവരെ സംഗീതം പഠിപ്പിക്കാൻ സാധിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങൾ ഡൽഹിയിലുള്ളവർ പങ്കുെവക്കണം. വൈകുന്നേരങ്ങളിൽ ക്ലാസെടുക്കാൻ കഴിയുന്നവരാകണം. കാരണം, പകൽ മുഴവൻ ജോലി എടുക്കേണ്ടവരാണിവർ'- എന്നും ആനന്ദ് മഹീന്ദ്ര കുറിച്ചു.

'അൻമോൽ മോത്തി' എന്ന സിനിമയിൽ മഹേന്ദ്ര കപുർ ആലപിച്ച 'ഏ ജാനേ ഛമൻ' എന്ന പാട്ടാണ് ഹാഫിസ് പാടുന്നത്. ഹബീബുൽ ഇസ്ലാം പാടുന്നത് റാഹത് ഫത്തേഹ് അലിഖാനും ശങ്കർ മഹാദേവനും ആലപിച്ച 'മൈ നെയിം ഈസ് ഖാനി'ലെ 'സജ്ദാ' എന്ന പാട്ടാണ്. ചവറ് കൊണ്ടുപോകാൻ ഉപയോഗിക്കുന്ന മുച്ചക്ര പെട്ടി സൈക്കിളിന് അരികിൽ നിന്നാണ് ഇരുവരും പാടുന്നത്. ഇവർക്ക് മാത്രമല്ല, സാധാരണക്കാരന്‍റെ കഴിവുകളെ എന്നും വിലമതിക്കുന്ന ആനന്ദ് മഹീന്ദ്രക്കും സമൂഹ മാധ്യമങ്ങൾ കൈയടി നൽകുന്നുണ്ട്. 

Tags:    
News Summary - Anand Mahindra shares Delhi garbage collectors' soulful hindi songs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.