ന്യൂഡൽഹി: 2019ലെ പൊതു തെരഞ്ഞെടുപ്പിൽ ബി.െജ.പിയെ ദേശീയ അധ്യക്ഷൻ അമിത് ഷാ തന്നെ നയിക്കും. 2019 ജനുവരിയിൽ അധ്യക്ഷ പദവിയിൽ കാലാവധി പൂർത്തിയാകാനിരിക്കെയാണ് ഇന്ന് ചേർന്ന പാർട്ടിയുടെ ഉന്നതതലയോഗം അമിത് ഷാക്ക് കാലാവധി നീട്ടി നൽകിയത്.
2014നേക്കാൾ വലിയ ഭൂരിപക്ഷത്തിൽ 2019ൽ പാർട്ടി അധികാരത്തിൽ വരുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചു. 'അജയ്യമായ ബി.െജ.പി' (അജയ് ബി.ജെ.പി) എന്ന മുദ്രാവാക്യം ഉയർത്തി തെരഞ്ഞെടുപ്പിനെ നേരിടാനാണ് യോഗ തീരുമാനം.
നാല് സംസ്ഥാനങ്ങളിലേക്കും ലോക്സഭയിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പുകളുടെ ഒരുക്കങ്ങൾ യോഗം ചർച്ച ചെയ്തു. മുതിർന്ന നേതാക്കളും സംസ്ഥാന അധ്യക്ഷന്മാരും അടക്കമുള്ളവർ പാർട്ടി ആസ്ഥാനത്തെ യോഗത്തിൽ പങ്കെടുത്തു.
രാജ്നാഥ് സിങ്ങിന്‍റെ പിൻഗാമിയായാണ് അമിത് ഷാ ബി.ജെ.പി അധ്യക്ഷ പദവിയിൽ എത്തിയത്. പദവിയിൽ മൂന്നു വർഷത്തെ കാലാവധിയാണ് അമിത് ഷാ പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.