ന്യൂഡൽഹി: സുപ്രീംകോടതിയിലെ പ്രതിസന്ധി തീർക്കാനായി ബാർ കൗൺസിൽ പ്രതിനിധികൾ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി കൂടികാഴ്ച നടത്തും. രാത്രി 7:30നാണ് കൂടികാഴ്ചയെന്നാണ് വിവരം. ബാർ കൗണസിലിെൻറ ഏഴംഗ സമിതിയായിരിക്കും ചീഫ് ജസ്റ്റിസുമായി ചർച്ച നടത്തുക.
ബാർ കൗൺസിൽ പ്രതിനിധികൾ ജസ്റ്റിസ് ജെ.ചേലമേശ്വറിെൻറ വസതിയിലെത്തി ചർച്ചകൾ നടത്തി. സുപ്രീംകോടതിയിലെ മറ്റ് ജഡ്ജിമാരുമായി ഇൗ സമിതി കൂടികാഴ്ച നടത്തും. അവരുടെ അഭിപ്രായം കുടി അറിഞ്ഞ ശേഷം മാത്രമേ പ്രശ്നം എങ്ങനെ പരിഹരിക്കണമെന്നത് സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തു. ഫുൾകോർട്ട് വിളിച്ച് പ്രശ്നം പരിഹരിക്കണമെന്നാണ് ബാർ കൗൺസിലിെൻറ നിലപാട്.
വെള്ളിയാഴ്ചയാണ് ജസ്റ്റിസ് ജെ. ചേലമേശ്വർ, രഞ്ജൻ ഗഗോയ്, മദൻ ലോകുർ, കുര്യൻ ജോസഫ് എന്നിവർ സുപ്രീംകോടതിയിലെ നടപടിക ക്രമങ്ങളിൽ വിമർശനവുമായി എത്തിയത്. കേസുകൾ നൽകുന്നതിലുൾപ്പടെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ വിമർശിച്ച് ഇവർ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.