ന്യൂഡൽഹി: സുപ്രീംകോടതി മേൽനോട്ടത്തിൽ നടത്തുന്ന അന്വേഷണത്തിെൻറ ഭാഗമായി സി.ബി.െഎ ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റിനിർത്തപ്പെട്ട അലോക് വർമ കേന്ദ്ര വിജിലൻസ് കമീഷൻ മുമ്പാകെ ഹാജരായി. തനിക്കെതിരെ തെൻറ ഡെപ്യൂട്ടിയായിരുന്ന രാകേഷ് അസ്താന ഉയർത്തിയ അഴിമതി ആേരാപണങ്ങൾ വർമ തള്ളി. ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് കേന്ദ്ര വിജിലൻസ് കമീഷണർ കെ.വി ചൗധരിക്ക് മുമ്പാകെ അലോക് വർമ എത്തിയത്. ആ സമയത്ത് വിജിലൻസ് കമീഷണർ ശരത് കുമാറും വിജിലൻസ് കമീഷൻ ആസ്ഥാനത്തുണ്ടായിരുന്നു. അലോക് വർമ ഹാജരായതിനെ കുറിച്ച് കമീഷൻ വിവരങ്ങളൊന്നും പുറത്തുവിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായ സി.ബി.െഎ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താന രണ്ടുകോടി കൈക്കൂലി വാങ്ങിയതിന് അന്വേഷണം നടത്തുന്നതിനിടയിലാണ് സി.ബി.െഎ മേധാവി അലോക് വർമയെ അസ്താനക്കൊപ്പം അർധരാത്രി സ്ഥലം മാറ്റിയത്. കഴിഞ്ഞ മാസം 15നായിരുന്നു സി.ബി.െഎ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. അസ്താനക്കെതിരൊയ കേസ് അന്വേഷിച്ചിരുന്ന പി.കെ. ബസ്സി എന്ന ഉദ്യോഗസ്ഥനെ അന്തമാനിലേക്കും മാറ്റി. ഇതിനെതിരെ അലോക് വർമയും ബസ്സിയും അസ്താനയും സമർപ്പിച്ച ഹരജികൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
എന്നാൽ അലോക് വർമയുടെ ഹരജി ആദ്യമായി പരിഗണിച്ച സുപ്രീംകോടതി അേദ്ദഹത്തിനെതിരെ കേന്ദ്ര വിജിലൻസ് കമീഷൻ നടത്തുന്ന അന്വേഷണം സുപ്രീംകോടതി റിട്ട. ജഡ്ജിയുടെ മേൽനോട്ടത്തിൽ രണ്ടാഴ്ചക്കകം പൂർത്തിയാക്കാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ െഗാഗോയി അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. തന്നെ സി.ബി.െഎ മോധാവി സ്ഥാനത്തുനിന്ന് മാറ്റിയ ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യം അദ്ദേഹത്തിനെതിരെയുള്ള പരാതികളിലെ സി.വി.സി അന്വേഷണം കഴിഞ്ഞിട്ടു മതി എന്ന നിലപാടാണ് സുപ്രീംകോടതി എടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.