അലഹബാദ്: പൗരത്വ ഭേദഗതി വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവരുടെ പടം വെച്ച് തയാ റാക്കിയ പോസ്റ്ററുകൾ നീക്കം ചെയ്യണമെന്ന് ലഖ്നോ ഭരണകൂടത്തിന് അലഹബാദ് ഹൈകേ ാടതി നിർദേശം നൽകി. നിയമം അനുശാസിക്കാത്ത ഇത്തരം നടപടികൾ സ്വീകരിക്കരുതെന്ന് ചീഫ ് ജസ്റ്റിസ് ഗോവിന്ദ് മാഥൂർ, ജസ്റ്റിസ് രമേഷ് സിൻഹ എന്നിവരുടെ ബെഞ്ച് ഉത്തർപ്ര ദേശ് സർക്കാറിനോട് നിർദേശിച്ചു. മാർച്ച് 16നോ അതിന് മുേമ്പാ കോടതി നിർദേശം നടപ ്പാക്കിയത് സംബന്ധിച്ച് ജില്ല മജിസ്ട്രേറ്റും ലഖ്നോ പൊലീസ് കമീഷണറും റിപ്പോർട്ട് നൽകണം.
സർക്കാർ നടപടി അനാവശ്യവും വ്യക്തികളുടെ സ്വകാര്യത ഹനിക്കുന്നതുമാണെന്ന കാര്യത്തിൽ ഒരു തർക്കവുമില്ലെന്ന് ഹൈകോടതി നിരീക്ഷിച്ചു. വ്യക്തിസ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ഭരണഘടന വകുപ്പിെൻറ ലംഘനമാണ് നടപടി. അതിനാൽ, ബാനറുകൾ ഉടൻ നീക്കം ചെയ്യണം. ഇത്തരം സമീപനം സർക്കാറിെൻറ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ല. തികഞ്ഞ നീതിനിഷേധമാണത് -കോടതി വ്യക്തമാക്കി.
ഞായറാഴ്ച രാവിലെ പത്തിന് പ്രാഥമിക വാദം കേട്ട ഹൈകോടതി പൗരന്മാരുടെ സ്വകാര്യതയിലേക്കും സ്വാതന്ത്ര്യത്തിലേക്കും സർക്കാർ കടന്നുകയറരുതെന്ന് നിർദേശിച്ചിരുന്നു. വാദം കേൾക്കുന്നതിനുമുമ്പ് പരിഹാര നടപടി സ്വീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് നിർദേശം നൽകിയിരുന്നു. അവധി ദിവസമായ ഞായറാഴ്ച നടത്തിയ സിറ്റിങ്ങിൽ അസാധാരണ നടപടിയിലൂടെ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ഇതിലാണ് തിങ്കളാഴ്ച വിധി പറഞ്ഞത്.
ലഖ്നോ നഗരത്തിെൻറ തിരക്കേറിയ ഭാഗങ്ങളിലാണ് മരിച്ചുപോയ പ്രതി അടക്കമുള്ളവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി സർക്കാർ പരസ്യബോർഡ് സ്ഥാപിച്ചത്. പൊതുപ്രവർത്തക സദഫ് ജാഫർ, അഭിഭാഷകൻ മുഹമ്മദ് ശുെഎബ്, അഭിനേതാവ് ദീപക് കബീർ, മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ എസ്.ആർ. ധാരാപുരി എന്നിവരടക്കമുള്ളവരുടെ ചിത്രങ്ങളാണ് സ്ഥാപിച്ചിരിക്കുന്നത്.
ഇവർ നേരത്തേ പിടിയിലാവുകയും ജാമ്യത്തിലിറങ്ങുകയും ചെയ്തവരാണ്. പ്രതികളുടെ വിശദവിവരങ്ങൾക്കുപുറമെ നാശനഷ്ടങ്ങളുടെ നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന ഭീഷണിയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരിൽ മിക്കവർക്കും ഇത് സംബന്ധിച്ച നോട്ടീസ് നൽകിയിട്ടുമുണ്ട്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ അറിവോടെയാണ് പരസ്യപ്പലക സ്ഥാപിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞുവെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. നിയമം പാലിച്ചും പൊതുജന താൽപര്യം മുൻനിർത്തിയുമാണ് സ്ഥാപിച്ചതെന്ന് ചൂണ്ടിക്കാട്ടി രണ്ടു പേജ് വിശദീകരണക്കുറിപ്പ് വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നെന്ന പേരിൽ പുറപ്പെടുവിച്ചിരുന്നു. ഇതിൽ ഒപ്പുവെച്ചിട്ടില്ല. പ്രക്ഷോഭകർക്കെതിരെ പ്രതികാര നടപടി ഉണ്ടാകുമെന്നും സ്വത്ത് കണ്ടുകെട്ടുമെന്നും മുഖ്യമന്ത്രി നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതിെൻറ ഭാഗമായാണ് ബോർഡുകൾ സ്ഥാപിച്ചതെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.